എട്ട് റോള്‍സ് റോയ്‌സ് കാറുകള്‍,  എംഎഫ് ഹുസൈന്റെ കോടികളുടെ പെയിന്റിങ്; നീരവ് മോദിയുടെ 142.72 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി, കുരുക്ക് മുറുകുന്നു

എട്ട് റോള്‍സ് റോയ്‌സ് കാറുകള്‍,  എംഎഫ് ഹുസൈന്റെ കോടികളുടെ പെയിന്റിങ്; നീരവ് മോദിയുടെ 142.72 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി, കുരുക്ക് മുറുകുന്നു

എട്ട് റോള്‍സ് റോയ്‌സുള്‍പ്പടെ എട്ട് കാറുകള്‍, ആഭരണങ്ങള്‍ , എം എഫ് ഹുസൈന്റേതും അമൃത ഷെര്‍ ഗില്ലിന്റെതുമുള്‍പ്പടെയുള്ള പെയിന്റിങുകള്‍, ആഭരണശാലകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ ഇഡി കണ്ടുകെട്ടി
Published on

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ 147.72 കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടുകെട്ടി. മുംബൈയിലും സൂറത്തിലുമായുള്ള സ്വത്താണ് പണം തട്ടിപ്പ് തടയല്‍ നിയമം അനുസരിച്ച്  (പിഎംഎല്‍എ) പിടിച്ചെടുത്തത്. എട്ട് റോള്‍സ് റോയ്‌സുള്‍പ്പടെ എട്ട് കാറുകള്‍, ആഭരണങ്ങള്‍ , എം എഫ് ഹുസൈന്റേതും അമൃത ഷെര്‍ ഗില്ലിന്റെതുമുള്‍പ്പടെയുള്ള പെയിന്റിങുകള്‍, ആഭരണശാലകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ വസ്തുക്കള്‍ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം കോടികള്‍ വിലമതിക്കുന്ന 100 ലേറെ പെയിന്റിങുകള്‍ നീരവ് മോദിയില്‍ നിന്നും പിടിച്ചെടുത്തിരുന്നു. ഇതോടെ രാജ്യത്തിനകത്തും പുറത്തുമായി ഇഡി നീരവ് മോദിയില്‍ നിന്നും പിടിച്ചെടുത്ത സ്വത്തുക്കളുടെ മൂല്യം 1,725.36 കോടി രൂപയായി. ഇതിന് പുറമേ സ്വര്‍ണം, വജ്രം, സ്വര്‍ണക്കട്ടികള്‍, മറ്റ് ആഭരണങ്ങള്‍ എന്നിവയും കണ്ടെടുത്തിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബന്ധുവായ മെഹുള്‍ ചോക്‌സിയുമായി ചേര്‍ന്ന് 13,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയെന്നാണ് നീരവ് മോദിക്കെതിരെയുള്ള കേസ്. സിബിഐയുടെ എഫ്‌ഐആറിനെ അടിസ്ഥാനമാക്കിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സാമ്പത്തിക തട്ടിപ്പില്‍ അന്വേഷണം ആരംഭിച്ചത്. 2018 ല്‍ ചോക്‌സിയും മോദിയും ഇന്ത്യയില്‍ നിന്നും രക്ഷപെട്ടിരുന്നു. ചോക്‌സി ആന്റ്വിഗയിലെ പൗരത്വം പണം കൊടുത്ത് നേടിയതായും നീരവ് മോദി യുകെയില്‍ ഉള്ളതായും നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com