എയര്‍ലൈന്‍സിനെ പാഠം പഠിപ്പിക്കാന്‍ ജീവനക്കാരന്റെ വ്യാജ ബോംബ് ഭീഷണി, ഒടുവില്‍ പാഠം പഠിച്ചത് ജീവനക്കാരന്‍ തന്നെ 

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി സന്ദേശം അയച്ച വിമാന ജീവനക്കാരന്‍ അറസ്റ്റില്‍
എയര്‍ലൈന്‍സിനെ പാഠം പഠിപ്പിക്കാന്‍ ജീവനക്കാരന്റെ വ്യാജ ബോംബ് ഭീഷണി, ഒടുവില്‍ പാഠം പഠിച്ചത് ജീവനക്കാരന്‍ തന്നെ 
Updated on
1 min read

ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണി സന്ദേശം അയച്ച വിമാന ജീവനക്കാരന്‍ അറസ്റ്റില്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ജീവനക്കാരനായ  പൂനെ സ്വദേശി കാര്‍ത്തിക് മാധവ് ഭട്ട് (23) ആണ് അറസ്റ്റിലായത്. ജോലിയുമായി ബന്ധപ്പെട്ട്  മുതിര്‍ന്ന ജീവനക്കാര്‍ താക്കീത് ചെയ്തതിന്റെ നിരാശയിലാണ് ഇയാള്‍ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം അയച്ചത്. മണിക്കൂറുകളോളം നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്.  

കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് സംഭവമുണ്ടായത്. ഇതേതുടര്‍ന്ന് രണ്ട് മണിക്കൂറോളം വിമാനത്താവളത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ഒന്നും കണ്ടെത്താനായില്ല. ബോംബ് ഇല്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം വിമാനസര്‍വീസ് പുനരാരംഭിക്കുകയായിരുന്നു. 

ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ കസ്റ്റമര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന കാര്‍ത്തിക്കിനെ പെര്‍ഫോര്‍മന്‍സ് മോശമായതിനെതുടര്‍ന്ന് മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ താക്കീതു ചെയ്തിരുന്നു. പ്രകടനം മെച്ചപ്പെടുത്താന്‍ സാധിച്ചില്ലെങ്കില്‍ കാര്‍ത്തിക്കിനെ ജോലിയില്‍ നിന്ന് പറഞ്ഞുവിടുമെന്നായിരുന്നു ഇവര്‍ പറഞ്ഞത്. ഈ സംഭവമാണ് ഭീഷണി സന്ദേശം അയക്കുന്നതിന് കാര്‍ത്തിക്കിനെ പ്രേരിപ്പിച്ചത്. കാര്‍ത്തിക്ക് അയച്ച ഭീഷണി സന്ദേശം ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിര്‍ത്തി വയ്ക്കാന്‍ കാരണമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com