

ന്യൂഡൽഹി: വിമാനയാത്രികർക്ക് ഇനി എയർപോട്ടിലേക്ക് പ്രവേശിക്കാൻ ഐഡൻഡിറ്റി കാർഡിന്റെയോ ബോർഡിങ് പാസിന്റെയോ ആവശ്യമില്ല. മുഖം തിരിച്ചറിഞ്ഞ് യാത്രക്കാരെ എർപോർട്ടുകളിലേക്ക് പ്രവേശിപ്പിക്കാനുള്ള സാങ്കേതിക വിദ്യ അടുത്ത വർഷം മുതൽ രാജ്യത്തെ എയർപോർട്ടകളിൽ വരുമെന്ന് വ്യോമമന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
കേന്ദ്ര സർക്കാറിന്റെ ‘ഡിജി യാത്ര’ എന്ന പുതിയ സംവിധാനത്തിന്റെ കീഴിലാണ് ഫേസ് ഡിറ്റക്റ്ററുകൾ വിമാനത്താവളങ്ങളിൽ സ്ഥാപിക്കുക. പുതിയ സംവിധാനം വരുന്നതോടെ വിമാനത്താവളങ്ങളിലെ പതിവ് വഴക്കും പേപ്പർ ഉപയോഗവും കുറയ്ക്കുന്നതോടെ യാത്രക്കാർക്ക് സുഖയാത്ര ഒരുക്കാനാവുമെന്നാണ് പ്രതീക്ഷ
മുഖം തിരിച്ചറിയൽ സംവിധാനം നിലവിലുള്ള സുരക്ഷാ നടപടികൾക്കൊപ്പം പ്രവർത്തിക്കുന്നത് മാത്രമായിരിക്കുമെന്നും നിർബന്ധമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. ഐഡി കാർഡുകൾ കൂടെ കരുതാത്തവർക്കും താൽപര്യമുള്ളവർക്കും മാത്രം പുതിയ സംവിധാനം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം പ്രതികരിച്ചു. 2019 ഫെബ്രുവരിയോടെ സംവിധാനം പ്രാബല്യത്തിൽ വരുമെന്നാണ് കണക്കുകൂട്ടൽ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates