എല്‍സിഡി സ്‌ക്രീന്‍ ഇളക്കിമാറ്റി, ഹെഡ്‌ഫോണ്‍ മോഷ്ടിച്ചു, ആദ്യയാത്രയില്‍ തന്നെ താറുമാറായി തേജസ് എക്‌സ്പ്രസ്

ട്രെയിനിലെ ശുചിമുറികള്‍ വ്യത്തിക്കേടായ നിലയിലയിലായിരുന്നു. ട്രെയിനാലാകെ ചപ്പുചവറുകള്‍ നിക്ഷേപിച്ചിരുന്നു
എല്‍സിഡി സ്‌ക്രീന്‍ ഇളക്കിമാറ്റി, ഹെഡ്‌ഫോണ്‍ മോഷ്ടിച്ചു, ആദ്യയാത്രയില്‍ തന്നെ താറുമാറായി തേജസ് എക്‌സ്പ്രസ്
Updated on
1 min read

മുംബൈ: വലിയ പ്രതീക്ഷയോടെ റെയില്‍വേ അവതരിപ്പിച്ച ആഢംബര ട്രെയിനായ തേജസ് എക്‌സ്പ്രസ് ആദ്യയാത്രയോടെ ശോചനീയ നിലയില്‍. മുംബൈയില്‍ നിന്നും ഗോവയിലേക്കുള്ള ആദ്യ യാത്രയ്‌ക്കൊടുവില്‍ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ ട്രെയിനിലെ എല്‍സിഡി സ്‌ക്രീനുകള്‍ തകര്‍ക്കപ്പെട്ടതായും ഹെഡ്‌ഫോണുകള്‍ മോഷ്ടിക്കപ്പെട്ടതായും കണ്ടെത്തി. എല്‍സിഡി സ്‌ക്രീന്‍ ഇളക്കിമാറ്റാന്‍ ശ്രമിച്ചതായി പരിശോധനയില്‍ ബോധ്യപ്പെട്ടു. ട്രെയിനിലെ ശുചിമുറികള്‍ വ്യത്തിക്കേടായ നിലയിലയിലായിരുന്നു. ട്രെയിനാലാകെ ചപ്പുചവറുകള്‍ നിക്ഷേപിച്ചിരുന്നു.

കന്നി യാത്രയുടെ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ യാത്രയ്ക്ക് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുകയാണ് റയില്‍വേ. മുംബൈയില്‍ നിന്നും പുറപ്പെട്ടപ്പോള്‍ തന്നെ സീറ്റുകളില്‍ പിടിപ്പിച്ചിട്ടുള്ള എല്‍സിഡി സ്‌ക്രീനുകള്‍ ഈരിയെടുത്ത് വീട്ടില്‍ കൊണ്ട് പോകാന്‍ ചിലര്‍ ശ്രമിച്ചതായി ഒരു യാത്രക്കാരന്‍ പറഞ്ഞു. തൊട്ടു പിന്നാലെ എത്തിയ റയില്‍വേ ഉദ്യോഗസ്ഥര്‍ സ്‌ക്രീനുകള്‍ വീണ്ടും ഉറപ്പിക്കുകയായിരുന്നു.

ശുചിമുറികളിലെ ഫ്‌ലഷ് ഉപയോഗിക്കാന്‍ പോലും യാത്രക്കാര്‍ തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. ബയോവാക്കം ശുചിമുറികളില്‍ നിന്നും യാത്ര തുടങ്ങി അരമണിക്കൂറിനുള്ളില്‍ തന്നെ ദുര്‍ഗന്ധം വമിച്ച് തുടങ്ങി. ട്രെയിനിന്റെ തറ മുഴുവന്‍ കപ്പുകളും പേപ്പറുകളും കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നെന്ന് ട്രെയിനിലെ ജീവനക്കാരും അറിയിച്ചു. 

ആദ്യയാത്രയുടെ അനുഭവത്തിന്റ വെളിച്ചത്തില്‍ മാറ്റങ്ങളെക്കുറിച്ച് ആലോചിക്കുകയാണ് റെയില്‍വേ. കോച്ചുകളില്‍ സിസിടിവി കാമറ ഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നുണ്ട്. 

തേജസ് എക്‌സ്പ്രസ് യാത്ര പുറപ്പെട്ടപ്പോള്‍:
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com