ജോധ്പുർ: കേന്ദ്ര സർക്കാരിന്റെ നിലപാടിനെ വിമർശിച്ച് ഭരണപക്ഷ അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ്. എൽഐസി, ഐഡിബിഐ ഓഹരികൾ വിൽക്കാനുള്ള തീരുമാനത്തിനെതിരെയാണ് സംഘടന രംഗത്തെത്തിയത്. ഓഹരികൾ വിൽക്കാനുള്ള തീരുമാനം വിനാശകരമാണെന്ന് സംഘടന നിലപാട് വ്യക്തമാക്കി.
മധ്യ വർഗത്തിന് സാമൂഹിക സുരക്ഷ നൽകുന്നതാണ് എൽഐസി. തീരുമാനം തൊഴിലാളികൾക്ക് തിരിച്ചടിയാകും. തൊഴിലാളികളുമായുള്ള ചർച്ച കേന്ദ്രം അപഹാസ്യമാക്കി. സംഘടനകൾ മുന്നോട്ട് വച്ച ഒന്നു പോലും കേന്ദ്രം പരിഗണിച്ചില്ലെന്നും ബിഎംഎസ് ആരോപിച്ചു.
ബജറ്റ് കൊണ്ട് തൊഴിലാളികൾക്ക് നഷ്ടം മാത്രമാണുള്ളതെന്ന് സംഘടന കുറ്റപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് ജോധ്പുരിൽ നടക്കുന്ന ബിഎംഎസ് ദേശീയ എക്സിക്യൂട്ടീവ് പ്രമേയം പാസാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates