'ഒന്നും ഓര്‍മ്മയില്ല'; പ്രിയാ രമണിയുടേത് വ്യാജപരാതിയെന്ന് എം ജെ അക്ബര്‍

പ്രിയാരമണിയുടെ ആരോപണങ്ങള്‍ പൊതുജീവിതത്തെയും ഇത്രകാലം കൊണ്ട് കെട്ടിപ്പടുത്ത സല്‍പ്പേരിനെയും ദോഷകരമായി ബാധിച്ചുവെന്നും
'ഒന്നും ഓര്‍മ്മയില്ല'; പ്രിയാ രമണിയുടേത് വ്യാജപരാതിയെന്ന് എം ജെ അക്ബര്‍
Updated on
1 min read

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക പ്രിയാ രമണി തനിക്കെതിരെ നടത്തിയ 'മീ ടൂ' വെളിപ്പെടുത്തലുകള്‍ വ്യാജമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും മാധ്യമപ്രവര്‍ത്തകനുമായിരുന്ന എം ജെ അക്ബര്‍.  തനിക്കെതിരെ പ്രിയാ രമണി നല്‍കിയ മാനനഷ്ടക്കേസ് അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കോടതിയില്‍ ആവര്‍ത്തിച്ചു. 

1993 ല്‍ പ്രിയാ രമണിയെ താന്‍ കണ്ടതായി ഓര്‍ക്കുന്നത് പോലുമില്ലെന്നും അവര്‍ ആരോപിക്കുന്ന തരത്തില്‍ ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും എം ജെ അക്ബര്‍ ക്രോസ് വിസ്താരത്തിനിടെ പറഞ്ഞു. അഡീഷണല്‍ ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റിന് മുമ്പിലാണ് അക്ബര്‍ ഹാജരായത്. പ്രിയാരമണിയുടെ ആരോപണങ്ങള്‍ പൊതുജീവിതത്തെയും ഇത്രകാലം കൊണ്ട് കെട്ടിപ്പടുത്ത സല്‍പ്പേരിനെയും ദോഷകരമായി ബാധിച്ചുവെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. 

ഒബ്‌റോയ് ഹോട്ടലില്‍ വച്ചും മുംബൈയിലെ ഓഫീസില്‍ വച്ചും പ്രിയാരമണിയോട് അപമര്യാദയായി പെരുമാറിയത് സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണ് ഓര്‍മ്മയില്ലെന്ന മറുപടി മുന്‍ കേന്ദ്രമന്ത്രി നല്‍കിയത്. കുടുംബത്തിലും സുഹൃത്തുക്കള്‍ക്കിടയിലും തനിക്ക് വളരെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നുവെന്നും അക്ബര്‍ കൂട്ടിച്ചേര്‍ത്തു. ചൂടേറിയ വാഗ്വാദമാണ് ക്രോസ് വിസ്താരത്തിനിടെ ഇരുഭാഗത്തെയും അഭിഭാഷകര്‍ തമ്മില്‍ ഉണ്ടായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com