ഒന്‍പതാം ക്ലാസുകാരിയെ സഹപാഠികളും അധ്യാപകരും കൂട്ടബലാത്സംഗം ചെയ്തു; പരാതി പറഞ്ഞപ്പോള്‍ പ്രിന്‍സിപ്പാളും..

കഴിഞ്ഞ എട്ട് മാസമായി സ്‌കൂള്‍ പ്രിന്‍സിപ്പളും രണ്ട് അധ്യാപകരും 15 സഹപാഠികളും ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി
ഒന്‍പതാം ക്ലാസുകാരിയെ സഹപാഠികളും അധ്യാപകരും കൂട്ടബലാത്സംഗം ചെയ്തു; പരാതി പറഞ്ഞപ്പോള്‍ പ്രിന്‍സിപ്പാളും..
Updated on
1 min read

പാറ്റ്‌ന: ഒന്‍പതാം ക്ലാസുകാരിയെ സ്‌കൂള്‍ പ്രിന്‍സിപ്പളും അധ്യാപകരും സഹപാഠികളുമുള്‍പ്പെടെ 18 പേര്‍ ബലാത്സംഗം ചെയ്‌തെന്ന്‌ പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തു. ബിഹാറിലാണ് സംഭവം. 

ബിഹാറിലെ പാര്‍സഗഡിലെ സ്വകാര്യസ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് വെള്ളിയാഴ്ച രാവിലെ പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ എട്ട് മാസമായി സ്‌കൂള്‍ പ്രിന്‍സിപ്പളും രണ്ട് അധ്യാപകരും 15 സഹപാഠികളും ചേര്‍ന്ന് പീഡിപ്പിച്ചെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രിന്‍സിപ്പാല്‍ മുകുന്ദ് സിങ്, അധ്യാപകന്‍ ബാലാജി, രണ്ട് വിദ്യാര്‍ഥികള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. 

2017 ഡിസംബറില്‍ മൂന്ന് സഹപാഠികള്‍ ചേര്‍ന്ന് സ്‌കൂളിലെ ശുചിമുറിയില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് പരാതിയില്‍ പറയുന്നു. ഇവരിലൊരാള്‍ സംഭവത്തിന്റെ വിഡിയോ പകര്‍ത്തിയിരുന്നു. പുറത്തുപറഞ്ഞാല്‍ വിഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. 

സഹപാഠികള്‍ക്കിടയില്‍ പ്രചരിച്ച വിഡിയോ അധ്യാപകര്‍ക്കും ലഭിച്ചു. ഇവരും വിഡിയോയുടെ പേരില്‍ പെണ്‍കുട്ടിയെ ബ്ലാക്‌മെയില്‍ ചെയ്യുകയും പീഡനത്തിനിരയാക്കുകയും ചെയ്തു. മറ്റൊരു വഴിയുമില്ലാതായതോടെ പെണ്‍കുട്ടി പരാതി പറയാന്‍ പ്രിന്‍സിപ്പാലിനെ സമീപിച്ചു. എന്നാല്‍ സംഭവം പുറത്തറിഞ്ഞാല്‍ സ്‌കൂളിനും പെണ്‍കുട്ടിക്കും നാണക്കേടെന്ന് പറഞ്ഞ് തിരിച്ചയച്ചു. പിന്നീടൊരു ദിവസം സ്‌കൂള്‍ സമയം കഴിഞ്ഞപ്പോള്‍ കാബിനിലേക്ക് വിളിച്ചുവരുത്തി പ്രിന്‍സിപ്പാലും പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പറയുന്നു. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com