ഒരു മാസത്തിനിടെ മൂന്നാമത്തെ ഉപഗ്രഹം; ജിസാറ്റ്-17 ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒ

ആശയവിനിമയത്തിന് പുറമെ, കൃത്യതയാര്‍ന്ന കാലാവസ്ഥ നിര്‍ണയത്തിനും ജീസാറ്റ്-17 ഇന്ത്യയ്ക്ക് ഉപകാരപ്പെടും
ഒരു മാസത്തിനിടെ മൂന്നാമത്തെ ഉപഗ്രഹം; ജിസാറ്റ്-17 ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒ
Updated on
1 min read

ഒരു മാസത്തിനിടെ മൂന്നാമത്തെ ഉപഗ്രഹവും വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. അറ്റ്‌ലാന്റിക് തീരത്തെ ഫ്രഞ്ച് ഗയാനയിലെ കൗറോയില്‍ നിന്നും വ്യാഴാഴ്ച പുലര്‍ച്ചെ 2.29നായിരുന്നു ഐഎസ്ആര്‍ഒ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്-17 വിക്ഷേപിച്ചത്. 

15 വര്‍ഷമാണ് ഉപഗ്രഹത്തിന്റെ കാലാവധി കണക്കാക്കുന്നത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഏരിയന്‍ 5  വിഎ-238 റോക്കറ്റാണ് ജിസാറ്റ്-17നിന്റെ വിക്ഷേപണത്തിനായി ഐഎസ്ആര്‍ഒ ഉപയോഗിച്ചത്. 3477 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഭ്രമണപഥത്തിലെത്തിയതിന് ശേഷം ജിസാറ്റ്-17ന്റെ നിയന്ത്രണം ഐഎസ്ആര്‍ഒ ഏറ്റെടുക്കും.

ആശയവിനിമയത്തിന് പുറമെ, കൃത്യതയാര്‍ന്ന കാലാവസ്ഥ നിര്‍ണയത്തിനും ജീസാറ്റ്-17 ഇന്ത്യയ്ക്ക് ഉപകാരപ്പെടും. ഈ മാസം ശ്രീഹരിക്കോട്ടയില്‍ നിന്നും ജിസാറ്റ്-19, കാര്‍ട്ടോസാറ്റ്-2 എന്നീ ഉപഗ്രഹങ്ങളും ഐഎസ്ആര്‍ഒ വിക്ഷേപിച്ചിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com