കാലുകഴുകലിന്റെ ഒരാഴ്ച തികയും മുമ്പേ മോദിയുടെ മണ്ഡലത്തില്‍ രണ്ട് ശുചീകരണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

 പ്രധാനമന്ത്രി നരേന്ദ്ര മോദി ശുചീകരണ തൊഴിവാളികളുടെ താല് കഴുകി ഒരാഴ്ച കഴിയുന്നതിന് മുമ്പേ വാരണസിയില്‍ രണ്ട് ശുചീകരണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
കാലുകഴുകലിന്റെ ഒരാഴ്ച തികയും മുമ്പേ മോദിയുടെ മണ്ഡലത്തില്‍ രണ്ട് ശുചീകരണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
Updated on
1 min read

വാരണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശുചീകരണ തൊഴിവാളികളുടെ താല് കഴുകി ഒരാഴ്ച കഴിയുന്നതിന് മുമ്പേ വാരണസിയില്‍ രണ്ട് ശുചീകരണ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. എല്‍ ആന്റ് ടിയുടെ അഴുക്കുചാല്‍ പൈപ്പ്‌ലൈന്‍ വൃത്തിയാക്കുന്നതിനിടെയാണ് തൊഴിവാളികളികള്‍ കൊല്ലപ്പെട്ടത്. വാരണസിയിലെ കാന്റ് താനയിലാണ് അപകടം നടന്നത്. വാരാണസി ശിവപുരി സ്വദേശികളായ ചന്ദന്‍, രാജേഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. 

മൂന്നുപേരാണ് പൈപ്പ്‌ലൈന്‍ വൃത്തിയാക്കാനായി ഇറങ്ങിയത്. പൈപ്പ്‌ലൈന്റെ വശങ്ങള്‍ തകര്‍ന്ന് മൂന്നുപേരും കുടുങ്ങുകയായിരുന്നു. മൂന്നാമനായ ഉമേഷ് രക്ഷപ്പെട്ടു. പിന്നീട് ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. 

കഴിഞ്ഞ 24നാണ് കുഭമേളയ്ക്ക് എത്തിയ മോദി, ശുചീകരണ തൊഴിലാളികളുടെ കാലുകള്‍ കഴുകിയത്. കുംഭസ്‌നാനം നടത്തിയതിന് ശേഷമായിരുന്നു മോദിയുടെ കാലു കഴുകല്‍. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മോദി പ്രഹസനങ്ങള്‍ കാണിക്കുന്നു എന്നായിരുന്നു വിമര്‍ശനം. 

തൊഴിവാളികള്‍ക്ക് വേണ്ടി നടന്ന രക്ഷാപ്രവര്‍ത്തനം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com