കുല്‍ഭൂഷണെ സ്വതന്ത്രമായി കാണണമെന്ന് ഇന്ത്യ; പാക്കിസ്ഥാന്റെ വ്യവസ്ഥ തള്ളി

പാക്കിസ്ഥാന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാനാവില്ല - ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് കുല്‍ഭൂഷണെ സ്വതന്ത്രമായി കാണണം 
കുല്‍ഭൂഷണെ സ്വതന്ത്രമായി കാണണമെന്ന് ഇന്ത്യ; പാക്കിസ്ഥാന്റെ വ്യവസ്ഥ തള്ളി
Updated on
1 min read

ന്യൂഡല്‍ഹി:  ചാരക്കുറ്റമാരോപിച്ച് തടവിലിട്ട മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ പാക്കിസ്ഥാന്‍ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ ഇന്ത്യ തള്ളി. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍ക്ക് കുല്‍ഭൂഷണെ സ്വതന്ത്രമായി കാണാനുള്ള അവസരം ഉണ്ടാകണമെന്ന നിലപാട് ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചു. ഇതോടെ ഇന്ന് ഇന്ത്യന്‍ പ്രതിനിധികള്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ ഇടയില്ല. 

ഇന്ന് മൂന്ന് മണിക്ക് ഇന്ത്യന്‍ നയതന്ത്ര ഉദ്യോദസ്ഥര്‍ക്ക് കുല്‍ഭൂഷണിനെ കാണാന്‍ പാക്കിസ്ഥാന്‍ അനുമതി നല്‍കിയിരുന്നു. അന്താരാഷ്ട്ര കോടതിയുടെ ഉത്തരവനുസരിച്ചായിരുന്നു അനുമതി. എന്നാല്‍ പാക്കിസ്ഥാന്‍ മുന്നോട്ടുവെച്ച ഉപാധികള്‍ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ അറിയിച്ചു.  കുല്‍ഭൂഷണ്‍ ജാദവിനെ ഇന്ത്യന്‍ സംഘം കാണുമ്പോള്‍ പാക്കിസ്ഥാന്‍ പ്രതിനിധി ഒപ്പം വേണമെന്നും കൂടിക്കാഴ്ച റെക്കോര്‍ഡും ചെയ്യുമെന്നാണ് പാക്കിസ്ഥാന്‍ അറിയിച്ചിട്ടുള്ളത്. ഇത് വിയന്ന കരാറിന്റെ ലംഘനമാണെന്ന് ഇന്ത്യ വ്യക്തമാക്കി.

ഇന്ത്യന്‍ സംഘത്തിനൊപ്പം പാക്കിസ്ഥാന്‍ പ്രതിനിധിയുണ്ടാകുമ്പോള്‍ കുല്‍ഭൂഷണിന് സ്വതന്ത്രമായി സംസാരിക്കാനുള്ള അവസരം നിഷേധിക്കപ്പെടുമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. 

പാകിസ്ഥാനിലേക്ക് വിവരങ്ങള്‍ ചോര്‍ത്താന്‍ വന്ന ചാരന്‍ എന്നാരോപിച്ച് 2016 മാര്‍ച്ചില്‍ അറസ്റ്റ്‌ചെയ്ത കുല്‍ഭൂഷണെ 2017 ഏപ്രിലില്‍ പാക് സൈനികക്കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഹേഗിലെ അന്താരാഷ്ട്ര കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് 2019 ജൂലൈ 17ന് കുല്‍ഭൂഷന്റെ വധശിക്ഷയെ കുറിച്ച് പുനരാലോചന നടത്താന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതരായിരുന്നു. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കുല്‍ഭൂഷണണെ കാണാനുള്ള അനുമതി നല്‍കണമെന്നും കോടതി പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com