കുല്‍ഭൂഷണെ ഉടന്‍ വിട്ടയയ്ക്കണം; പാകിസ്ഥാനോട് ഇന്ത്യ

ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ ഉടന്‍ വിട്ടയയ്ക്കണമെന്ന് ഇന്ത്യ
എസ് ജയശങ്കര്‍ ലോക്‌സഭയില്‍ പ്രസ്താവന നടത്തുന്നു
എസ് ജയശങ്കര്‍ ലോക്‌സഭയില്‍ പ്രസ്താവന നടത്തുന്നു
Updated on
1 min read

ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്കു വിധിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ ഉടന്‍ വിട്ടയയ്ക്കണമെന്ന് ഇന്ത്യ. കുല്‍ഭൂഷണനെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ തീവ്രശ്രമം തുടരുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.

കുല്‍ഭൂഷണ്‍ കേസിലെ രാജ്യാന്തര നീതിന്യായ കോടതി വിധിയെക്കുറിച്ച് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് ജയശങ്കര്‍ ഇന്ത്യന്‍ നിലപാട് വ്യക്തമാക്കിയത്. കുല്‍ഭൂഷണുമായി ആശയവിനിമയം നടത്തുന്നതിനോ കാണുന്നതിനോ ഉള്ള അവകാശം പാകിസ്ഥാന്‍ ഇന്ത്യയ്ക്കു നിഷേധിച്ചതായി രാജ്യാന്തര കോടതി കണ്ടെത്തിയെന്ന് ജയശങ്കര്‍ ചൂണ്ടിക്കാട്ടി.

ചാരവൃത്തി നടത്തിയെന്ന കേസില്‍ കുല്‍ഭൂഷണ്‍ ജാദവ് നിഷ്‌കളങ്കനാണ്. അദ്ദേഹത്തെക്കൊണ്ട് നിര്‍ബന്ധപൂര്‍വം കുറ്റസമ്മതം നടത്തിക്കുകയായിരുന്നു. യാതൊരു നിയമ സഹായവും നല്‍കാതെയായിരുന്നു പാകിസ്ഥാന്റെ പ്രവൃത്തി- ജയശങ്കര്‍ പറഞ്ഞു.

കുല്‍ഭൂഷണനെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമം നടത്തുമെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. കുല്‍ഭൂഷണ്‍ കേസിലെ രാജ്യാന്തര കോടതി വിധിയെ പാര്‍ട്ടി ഭേദമെന്യേ പാര്‍ലമെന്റ് അംഗങ്ങള്‍ സ്വാഗതം ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com