'കോമാളി രാജകുമാരന്‍' ലജ്ജയില്ലാതെ നുണപറയുന്നു; റാഫേല്‍ ഇടപാടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അരുണ്‍  ജയറ്റ്‌ലി

ജനാധിപത്യ രാജ്യമായ ഇന്ത്യ കോമാളി രാജകുമാരന്റെ നുണപ്രസംഗങ്ങള്‍ കൊണ്ട് മലിനമാക്കപ്പെടാന്‍ അനുവദിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ് എന്നും ധനമന്ത്രി പറയുന്നു
'കോമാളി രാജകുമാരന്‍' ലജ്ജയില്ലാതെ നുണപറയുന്നു; റാഫേല്‍ ഇടപാടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അരുണ്‍  ജയറ്റ്‌ലി
Updated on
1 min read

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടിനെ കുറിച്ച്‌ രാഹുല്‍ ഗാന്ധി നടത്തുന്നത് നുണ പ്രചരണങ്ങളാണ് എന്ന് ധനമന്ത്രി അരുണ്‍  ജയറ്റ്‌ലി. രാഹുല്‍ ഗാന്ധിക്കെതിരെ നിശിതമായ ഭാഷയിലാണ് ജയറ്റ്‌ലി വിമര്‍ശനം അഴിച്ചുവിട്ടത്. കോമാളി രാജകുമാരനാണ് രാഹുലെന്നും പൊതുവിടങ്ങളില്‍ നുണപ്രചരണം നടത്തുന്ന ഇത്തരം മനുഷ്യര്‍ ജനങ്ങളെ നയിക്കാന്‍ യോഗ്യരല്ലെന്നും ജയറ്റ്‌ലി ബ്ലോഗില്‍ കുറിച്ചു. 

പൊതുപ്രവര്‍ത്തനം ഗൗരവകരമായ ഒന്നാണ്. രാഹുല്‍ ഗാന്ധിയെ പോലുള്ള ഒരാള്‍ അത് കണ്ണിറുക്കലിലേക്കും ചിരി മത്സരത്തിലേക്കും ഒതുക്കി. ആശ്ലേഷിക്കുന്നതും കണ്ണിറുക്കുന്നതും കള്ളത്തരം ലജ്ജയില്ലാതെ ആവര്‍ത്തിക്കുന്നതും രാഷ്ട്രീയ പ്രവര്‍ത്തനമല്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ കോമാളി രാജകുമാരന്റെ നുണപ്രസംഗങ്ങള്‍ കൊണ്ട് മലിനമാക്കപ്പെടാന്‍ അനുവദിക്കണമോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ് എന്നും ധനമന്ത്രി പറയുന്നു. 

 നുണ പറയുകയും അത് ആവര്‍ത്തിക്കുകയും ചെയ്യുകയാണ് കോണ്‍ഗ്രസ് പ്രസിഡന്റിന്റെ രീതി. അദ്ദേഹം അത് തുടരുന്നുമുണ്ട്.
 റാഫേല്‍ ഇടപാടില്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചതോടെയാണ് രാഹുല്‍ഗാന്ധിയെ വ്യക്തിപരമായി ആക്ഷേപിച്ചു കൊണ്ട് ധനമന്ത്രി കുറിപ്പെഴുതിയിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com