കാഷ്യര്‍ ശുചിമുറിയില്‍ പോയി; പതിനൊന്നുകാരന്‍ ബാങ്കില്‍ നിന്നും 20 ലക്ഷം കവര്‍ന്നു

പതിനൊന്നുകാരന്‍ ബാങ്കില്‍ നിന്ന് കവര്‍ന്നത് 20 ലക്ഷം രൂപ
കാഷ്യര്‍ ശുചിമുറിയില്‍ പോയി; പതിനൊന്നുകാരന്‍ ബാങ്കില്‍ നിന്നും 20 ലക്ഷം കവര്‍ന്നു
Updated on
1 min read

ജിന്ദ്: പതിനൊന്നുകാരന്‍ ബാങ്കില്‍ നിന്ന് കവര്‍ന്നത് 20 ലക്ഷം രൂപ. ഹരിയാനയിലെ ജിന്ദിലുള്ള പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ശാഖയില്‍ നിന്നാണ് പതിനൊന്നുകാരന്റെ തട്ടിപ്പ്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. വൈകീട്ട് ബാലന്‍സ് പരിശോധിക്കുന്നതിനിടെയാണ് മോഷണം നടന്ന കാര്യം ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. 

ബാലന്‍സ് പരിശോധിക്കുന്നതിനിടെ 20 ലക്ഷം രൂപയുടെ കുറവ് ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടു. ഇടപാടുകള്‍ പല തവണ പരിശോധിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍  പൊലീസില്‍ പരാതി നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണവിവരം പുറത്തുവന്നത്. 

പ്രൊഫഷണല്‍ മോഷ്ടാക്കളെ വെല്ലുന്ന രീതിയിലായിരുന്നു കവര്‍ച്ച. ബാങ്കിലുണ്ടായിരുന്ന പതിനൊന്നുകാരന്‍, ക്യാഷര്‍ കാബിനില്‍ നിന്ന് മാറിയ സമയം നോക്കി അദ്ദേഹത്തിന്റെ കാബിനിലെത്തി നോട്ട് കെട്ടുകള്‍ തന്റെ ബാഗിലേക്ക് മാറ്റി ഒന്നുമറിയാത്തപോലെ പുറത്തേക്ക് പോയി. ബാങ്കിലുള്ളവര്‍ക്ക് ഒരു സംശയവും സൃഷ്ടിക്കാതെ നിമിഷനേരം കൊണ്ട് അവന്‍ പണം പുറത്തെത്തിച്ചു. ഈ സമയം മറ്റൊരാള്‍ കൂടി കുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇരുവരേയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

അഞ്ച് ലക്ഷം രൂപയുടെ നാല് കെട്ടുകളാണ് കാഷ്യറുടെ കാബിനിലുണ്ടായിരുന്നതെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു. രണ്ടു ദിവസത്തെ അവധിക്കു ശേഷം തുറന്നതിനാല്‍ തിങ്കളാഴ്ച ബാങ്കില്‍ നല്ല തിരക്കുണ്ടായിരുന്നു. തിരക്കിനിടെ കാബിന്‍ പൂട്ടാന്‍ ക്യാഷര്‍ മറന്നുപോയതാണെന്നും മാനേജര്‍ പറഞ്ഞു. ശുചിമുറിയിലേക്ക് പോകുന്നതിന് കാഷ്യര്‍ പുറത്തിറങ്ങിയപ്പോഴാണ് മോഷണം നടന്നതെന്ന് സിവില്‍ ലൈന്‍സ് എസ്.എച്ച്ഒ ഹരി ഓം പറഞ്ഞു. ജീവനക്കാരന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് ഇതിനു കാരണം. മാനേജരോടും കാഷ്യറോടും സ്‌റ്റേഷനില്‍ ഹാജരാകാനും അന്വേഷണത്തോട് സഹകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഓഫീസര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com