ഗോഹത്യ നടത്തുന്നവര്‍ക്ക് മരണശിക്ഷ ഉറപ്പാക്കണമെന്ന് വിഎച്ച്പി

ഗോഹത്യ നടത്തുന്നവര്‍ക്ക് മരണശിക്ഷ നല്‍കണമെന്ന് വിശ്വഹിന്ദുപരിഷത്ത് - ലോകത്തിന്റെ അമ്മയായി വിശേഷിപ്പിക്കുന്ന പശുക്കളെ സംരക്ഷിക്കുന്നതിന് പകരം കശാപ്പു ചെയ്യാന്‍ നല്‍കുന്നത് ദു:ഖമുണ്ടാക്കുന്ന കാര്യമാണ്
ഗോഹത്യ നടത്തുന്നവര്‍ക്ക് മരണശിക്ഷ ഉറപ്പാക്കണമെന്ന് വിഎച്ച്പി
Updated on
1 min read

ഉഡുപ്പി: ഗോഹത്യ നടത്തുന്നവര്‍ക്ക് മരണശിക്ഷ നല്‍കണമെന്ന് വിശ്വഹിന്ദുപരിഷത്ത് ആവശ്യപ്പെട്ടു. ഗോംമാസം കടത്തുന്നവര്‍ക്കും സമാനമായ ശിക്ഷ നല്‍കണമെന്നും വിശ്വഹിന്ദു പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ത്രിദിന ധര്‍മ്മ സന്‍സദ് സമ്മേളനം ആവശ്യപ്പെട്ടു. ഗോരക്ഷകര്‍ നിയമം കൈയില്‍ എടുക്കുന്നതിനെ വ്യാപകമായി വിമര്‍ശിക്കുന്നതിനെ സമ്മേളനം ചോദ്യം ചെയ്തു.

നോട്ടുനിരോധനത്തിന്് സമാനമായി ഒരു അര്‍ദ്ധരാത്രിയില്‍ മോദിസര്‍ക്കാര്‍ ഗോഹത്യ നിരോധിക്കുമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത വിവിധ നേതാക്കള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ലോകത്തിന്റെ അമ്മയായി വിശേഷിപ്പിക്കുന്ന പശുക്കളെ സംരക്ഷിക്കുന്നതിന് പകരം കശാപ്പു ചെയ്യാന്‍ നല്‍കുന്നത് ദു:ഖമുണ്ടാക്കുന്ന കാര്യമാണ്. നിയമത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പകരം പശുകടത്ത് നടത്തുന്നവര്‍ക്ക് കൂടി മരണശിക്ഷ നല്‍കുന്ന നിലയില്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് ജോധ്പൂരിലെ സന്ന്യാസിയായ അമൃത് മഹാരാജ് ആവശ്യപ്പെട്ടു. 

ഗോരക്ഷകരെ ഗൂണ്ടകളെ പോലെ കാണുന്നത് തെറ്റാണ്. ഇവര്‍ പശുക്കളുടെ സംരക്ഷണത്തിന് ഏതറ്റവും വരെ പോകുന്നതിനെ സമര്‍പ്പണമായി മാത്രമേ കാണാന്‍ സാധിക്കുകയുളളുവെന്ന് മറ്റൊരു സന്ന്യാസിയായ നാരായണ മഹാരാജ് ഷിന്‍ഡെ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com