ഗൗരി ലങ്കേഷ് വധം: ഇരുട്ടില്‍ തപ്പി പൊലീസ്; പൊതുജനത്തിന്റെ സഹായം തേടി 

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് മൂന്നു ദിവസം പിന്നിടുമ്പോഴും പ്രതികളെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിക്കാതെ കര്‍ണ്ണാടക പൊലീസ്
ഗൗരി ലങ്കേഷ് വധം: ഇരുട്ടില്‍ തപ്പി പൊലീസ്; പൊതുജനത്തിന്റെ സഹായം തേടി 
Updated on
1 min read

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട് മൂന്നു ദിവസം പിന്നിടുമ്പോഴും പ്രതികളെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ ഒന്നും ലഭിക്കാതെ കര്‍ണ്ണാടക പൊലീസ്. ഇരുപതിലധികം ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് ഇന്നും തുടരും. ബെംഗളൂരു ആര്‍ആര്‍ നഗറിലെ ഗൗരിയുടെ വീട്ടിലും ലങ്കേഷ് പത്രിക ഓഫീസിലും ഇന്ന് പരിശോധന നടത്തും. അന്വേഷണസംഘം വിപുലീകരിക്കാനും ആലോചനയുണ്ട്. അന്വേഷണത്തിനായി വിവരങ്ങള്‍ കൈമാറാന്‍ പൊതുജനങ്ങള്‍ക്കായി ഫോണ്‍ നമ്പറും ഇ മെയില്‍ വിലാസവും പൊലീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഗൗരി ലങ്കേഷിന്റെ വീട്ടില്‍ നിന്നുലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതികളുടെ രേഖാചിത്രം തയ്യാറാക്കനും പൊലീസ് ശ്രമിക്കുന്നുണ്ട്. 

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലചെയ്യപ്പെട്ടതിനെ കുറിച്ച് ഗൗരി ലങ്കേഷ് മോശമായി എഴുതിയിരുന്നില്ലെങ്കില്‍ അവര്‍ക്ക് ഈ ഗതി വരില്ലായിരുന്നുവെന്ന് ബിജെപി എംഎല്‍എ ജീവരാജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എംഎല്‍എയുടെ പ്രസംഗത്തിന്റെ ഓഡിയോ ഇതിനകംതന്നെ ഓണ്‍ലൈനില്‍ വൈറലായിട്ടുണ്ട്.എന്നാല്‍ ജീവരാജിനെ ചോദ്യം ചെയ്യുന്ന കാര്യം പൊലീസ് തീരുമാനിച്ചിട്ടില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com