ബംഗളൂരു: ലോകം കണ്ണുനട്ടിരുന്ന ഇന്ത്യയുടെ ചന്ദ്രയാന്‍-2 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായുള്ള വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് വിജയകരമായില്ല. ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കെ. ശിവന് അറിയിച്ചു. വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടമായെന്നും വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.
പുലര്‍ച്ചെ 1: 40ഓടെ വിക്രം ലാന്‍ഡറിന്റെ നാലു ചെറുറോക്കറ്റുകളും പ്രവര്‍ത്തനം തുടങ്ങിയിരുന്നു. റഫ് ബ്രേക്കിങ് വിജയകരമായി പൂർത്തിയാക്കിയശേഷം ഫൈന്‍ ലാന്‍ഡിങ്ങിനിടെയാണ് സാങ്കേതിക പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചത്. അവസാന ഘട്ടത്തിലേക്ക് എത്തിയപ്പോൾ ദിശമാറിയോ എന്ന ആശങ്കയാണ് ഫൈൻ ബ്രേക്കിങ്ങിൽ പ്രതികൂലമായത്.
400മീറ്റർ അകലെ ലാൻഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും വിക്രം ലാൻഡൻ 335 കിലോമീറ്ററിലേക്കാണ് ലാൻഡ് ചെയ്തത്. ഇതിനുശേഷം വിക്രം ലാൻഡറിൽ നിന്ന് സിഗ്നൽ ലഭിക്കാതിരുന്നതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. എന്നാൽ ലാൻഡർ-ഓർബിറ്റർ ബന്ധം വേർപെട്ടിട്ടില്ലെന്ന വിവരം ലഭിച്ചത് പ്രതീക്ഷയേകി. ചന്ദ്രനിൽ നിന്ന് 2.1 കി.മീ മാത്രം അകലെവച്ച് വിക്രം ലാൻഡറിൽ നിന്നുള്ള സിഗ്നൽ നഷ്ടമായെന്നും വിവരങ്ങൾ പരിശോധിച്ച് വരികയാണെന്നുമാണ് ഒടുവില്‍ ഐഎസ്ആര്‍ഒ ചെയര്മാന് വിശദീകരിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates