ജുനൈദിന്റെ കൊലപാതകം: നാലുപേര്‍ അറസ്റ്റില്‍

ജുനൈദിനെ കുത്തിയ രമേഷ് എന്നയാളെ കൊല നടന്നതിന്റെ പിറ്റേ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ജുനൈദിന്റെ കൊലപാതകം: നാലുപേര്‍ അറസ്റ്റില്‍
Updated on
1 min read

ന്യൂഡെല്‍ഹി: ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ഒരു സംഘം ആളുകളുടെ മര്‍ദനത്തില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ കൊലപാതകത്തില്‍ നാലു പേര്‍ കൂടി അറസ്റ്റിലായി. ജുനൈദിനെ കുത്തിയ രമേഷ് എന്നയാളെ കൊല നടന്നതിന്റെ പിറ്റേ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളെപ്പറ്റി രമേഷ് മൊഴിനല്‍കിയിരുന്നു.

ഇരുപതോളം വരുന്ന ആള്‍ക്കൂട്ടമാണ് പതിനേഴുകാരനായ ജുനൈദിനേയും സഹോദരന്‍മാരെയും ആക്രമിച്ചത്. ഇവര്‍ ഡെല്‍ഹിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തങ്ങളുടെ ഗ്രാമത്തിലേക്ക് പോകവെ ട്രെയിനില്‍ വെച്ചാണ് ആക്രമണത്തിനിരയായത്. 

ഇന്നലെ അറസ്റ്റിന് നിര്‍ണായക വിവരങ്ങള്‍ നല്‍കുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിരുന്നു. അവര്‍ തങ്ങളുടെ താടി പിടിച്ച് വലിച്ചെന്നും പശുത്തീനികള്‍ എന്നും മുല്ല എന്നും വിളിച്ചെന്നും ജുനൈദിന്റെ സഹോദരന്‍ ഹസീബ് മൊഴി നല്‍കിയിരുന്നു. ഹസീബ് തന്നെയാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കൊലയാളികളെ തിരിച്ചറിഞ്ഞത്. പ്രതികളിലൊരാള്‍ക്ക് 
തലയില്‍ ചോരപുരണ്ട ബാന്‍ഡേജും ഉണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com