ട്രക്ക് ഉടമയെ തിരിച്ചറിഞ്ഞു: സമാജ് വാദി പാര്‍ട്ടിയുമായി ബന്ധം

സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണ് ഇയാള്‍. 
ട്രക്ക് ഉടമയെ തിരിച്ചറിഞ്ഞു: സമാജ് വാദി പാര്‍ട്ടിയുമായി ബന്ധം
Updated on
1 min read

ന്യൂഡല്‍ഹി: ഉന്നാവ പീഡനക്കേസിലെ പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ച ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രിയുടെ മരുമകനാണ് ട്രക്കിന്റെ ഉടമ അരുണ്‍ സിങ്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതിയാണ് ഇയാള്‍. ട്രക്ക് ഉടമ അരുണ്‍ സിങ്ങിന് സമാജ് വാദി പാര്‍ട്ടിയുമായും ബന്ധമുണ്ട്. സമാജ് വാദി പാര്‍ട്ടിയുടെ നവാബ് ഗഞ്ച് ബ്ലോക്ക് അധ്യക്ഷനാണ് ഇയാള്‍.

അതേസമയം അപകടമുണ്ടാക്കിയ ട്രക്ക് അമിതവേഗത്തിലായിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്. അപകടമുണ്ടാക്കിയ ട്രക്ക് ഡ്രൈവറും ക്ലീനറും ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 

അപകടത്തില്‍പ്പെട്ട പെണ്‍കുട്ടിയുടെ നില അതീവ ?ഗുരുതരമായി തുടരുകയാണ്. അതിനിടെ ബിജെപി എംഎല്‍എയില്‍നിന്നും ബന്ധുക്കളില്‍നിന്നും ജീവന് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ഉന്നാവ പെണ്‍കുട്ടി നല്‍കിയ കത്ത്  ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഉന്നാവ ബലാത്സംഗക്കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ്‌സിങ് സെന്‍ഗറിന്റെ സഹോദരനും ഗുണ്ടകളും വീട്ടിലെത്തി ഭീഷണി മുഴക്കുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമാണ് പെണ്‍കുട്ടി കത്ത് നല്‍കിയിരുന്നത്.

അപകടത്തില്‍ അഭിഭാഷകനും ഗുരുതരമായി പരിക്കേറ്റിരുന്നു. ലഖ്‌നൗ കിങ് ജോര്‍ജ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ട്രോമാ സെന്ററിലെ വെന്റിലേറ്ററിലാണ് ഇരുവരും. യോഗി മന്ത്രിസഭയിലെ രണ്‍വേന്ദ്ര പ്രതാപ്‌സിങ്ങിന്റെ മരുമകന്‍ അരുണ്‍ സിങ്ങിനെയും പ്രതിയാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com