താജ്മഹലും കുത്തബ് മിനാറും അടിമത്തത്തിന്റെ പ്രതീകങ്ങള്‍; പൊളിച്ചു മാറ്റണമെന്ന് അസംഖാന്‍

താജ് മഹല്‍ പൊളിക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പൂര്‍ണമായി പിന്തുണയ്ക്കുമെന്നു അസംഖാന്‍
താജ്മഹലും കുത്തബ് മിനാറും അടിമത്തത്തിന്റെ പ്രതീകങ്ങള്‍; പൊളിച്ചു മാറ്റണമെന്ന് അസംഖാന്‍
Updated on
1 min read

ലക്‌നൗ: താജ്മഹലും കുത്തബ് മിനാറും ചെങ്കോട്ടയുമെല്ലാം അടിമത്തത്തിന്റെ പ്രതീകങ്ങളാണെന്നും അവ പൊളിക്കാന്‍ തീരുമാനിച്ചാല്‍ പിന്തുണയ്ക്കുമെന്നും സമാജ് വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ യുപി മന്ത്രിയുമായ അസം ഖാന്‍. ഉത്തര്‍പ്രദേശിന്റെ വിനോദസഞ്ചാര മാപ്പില്‍നിന്ന് താജമഹലിനെ ഒഴിവാക്കിയതിനെച്ചൊല്ലിയുള്ള വിവാദം പുകയുന്നതിനിടെയാണ് അസംഖാന്റെ പ്രഖ്യാപനം. താജ് മഹല്‍ പൊളിക്കാന്‍ യുപി സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പൂര്‍ണമായി പിന്തുണയ്ക്കുമെന്നു അസംഖാന്‍ പറഞ്ഞു. 

യുപി സര്‍ക്കാര്‍ പുറത്തിറക്കിയ ടൂറിസം മാപ്പിലും ബ്രോഷറിലും താജ്മഹലിനെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു. ഇതിനോടു പ്രതികരിച്ചുകൊണ്ടാണ് അസംഖാന്റെ പ്രസ്താവന. താജ്മഹലിനെ ഒഴിവാക്കിയ യോഗി ആദിത്യനാഥിന്റെ തീരുമാനം നല്ലതാണെന്ന് അസംഖാന്‍ പറഞ്ഞു. താജ് മഹല്‍, കുത്തബ് മിനാര്‍, ചെങ്കോട്ട, പാര്‍ലമെന്റ് തുടങ്ങിയവ അടിമത്തത്തിന്റെ പ്രതീകങ്ങളാണ്. ഇവ പൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പിന്തുണയ്ക്കും.'- അസംഖാന്‍ പറഞ്ഞു.

താജ്മഹലിനെ ഒഴിവാക്കിയ യുപി സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തുവന്നിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com