'തുടയില്‍ കൈവച്ചു, രാത്രി മുറിയില്‍ അതിക്രമിച്ചു കയറി'; വിനോദ യാത്രയ്ക്കിടെ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കോളെജ് വിദ്യാര്‍ത്ഥിനികള്‍ 

അനിഷ്ടം അറിയിച്ചിട്ടും തുടയില്‍ കൈവച്ച് മോശമായി പെരുമാറിയെന്നും ഇറക്കം കുറഞ്ഞ വസ്ത്രമൊക്കെ പോരെ വിനോദയാത്രയ്ക്ക് വരുമ്പോഴെന്നും ചുരിദാറിട്ടതിന് അപമാനിച്ചെന്നുമാണ് പരാതി. ഒന്നിലധികം വിദ്യാര്‍ത്ഥിനികളാണ
'തുടയില്‍ കൈവച്ചു, രാത്രി മുറിയില്‍ അതിക്രമിച്ചു കയറി'; വിനോദ യാത്രയ്ക്കിടെ അധ്യാപകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കോളെജ് വിദ്യാര്‍ത്ഥിനികള്‍ 
Updated on
1 min read

ചെന്നൈ:  കോളെജില്‍ നിന്നുള്ള വിനോദയാത്രയ്ക്കിടെ പ്രൊഫസര്‍ ലൈംഗിക പീഡനത്തിന് ശ്രമിച്ചതായി വിദ്യാര്‍ത്ഥിനികളുടെ പരാതി. മദ്രാസ് ക്രിസ്ത്യന്‍ കോളെജ് സുവോളജി വിഭാഗം അധ്യാപകനായ ആര്‍ റവീണിനെതിരെയാണ് പരാതി. അവസാന വര്‍ഷ വിദ്യാര്‍ത്ഥിനികള്‍ക്കായി കര്‍ണാടകയിലേക്ക് ജനുവരിയില്‍ നടത്തിയ വിനോദയാത്രയ്ക്കിടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും വസ്ത്രധാരണത്തെ കുറിച്ച് 
അശ്ലീല പരാമര്‍ശനങ്ങള്‍ നടത്തിയെന്നുമാണ് പെണ്‍കുട്ടികളുടെ പരാതി.

അനിഷ്ടം അറിയിച്ചിട്ടും തുടയില്‍ കൈവച്ച് മോശമായി പെരുമാറിയെന്നും ഇറക്കം കുറഞ്ഞ വസ്ത്രമൊക്കെ പോരെ വിനോദയാത്രയ്ക്ക് വരുമ്പോഴെന്നും ചുരിദാറിട്ടതിന് അപമാനിച്ചെന്നുമാണ് പരാതി. ഒന്നിലധികം വിദ്യാര്‍ത്ഥിനികളാണ് അധ്യാപകനെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്. അര്‍ധരാത്രിയില്‍ ഞെട്ടി എഴുന്നേല്‍ക്കുമ്പോള്‍ പ്രൊഫസര്‍ മുറിയില്‍ കിടക്കുന്നത് കണ്ട് താനും കൂട്ടുകാരിയും ഞെട്ടിയെന്ന് ഒരു കുട്ടിയുടെ പരാതിയില്‍ പറയുന്നു.

50 വിദ്യാര്‍ത്ഥികളാണ് വിനോദയാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത്. മോശം അനുഭവങ്ങളെ തുടര്‍ന്ന് തിരികെ കോളെജില്‍ എത്തി പരാതി നല്‍കിയെങ്കിലും ഡിപാര്‍ട്ട്‌മെന്റ് അവഗണിച്ചുവെന്നും ഇതേത്തുടര്‍ന്നാണ് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയതെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. എന്നാല്‍ കോളെജ് അധികൃതര്‍ പേരിന് മാത്രമാണ് അന്വേഷണം നടത്തിയതെന്നും അധ്യാപകനെ പേപ്പര്‍ നോക്കുന്ന ജോലിയില്‍ നിന്നും വിനോദയാത്രാ സംഘത്തില്‍ നിന്നും ഒഴിവാക്കി തടിയൂരുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടിച്ചേര്‍ത്തു.

 എന്നാല്‍ ആരോപണങ്ങള്‍ വ്യാജമാണെന്നും രാഷ്ട്രീയപ്രേരിതമാണെന്നുമാണ് ആരോപണ വിധേയനായ അധ്യാപകന്റെ നിലപാട്. ഡിപാര്‍ട്ട്‌മെന്റിലെ മുന്‍ മേധാവിയാണ് പരാതിക്ക് പിന്നിലെന്നും റവീണ്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com