തെളിവ് എന്നു പറയാവുന്ന ഒന്നുമില്ല; ടുജി കേസ് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടിയത്

തെളിവ് എന്നു പറയാവുന്ന ഒന്നുമില്ല; ടുജി കേസ് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടിയത്
തെളിവ് എന്നു പറയാവുന്ന ഒന്നുമില്ല; ടുജി കേസ് വിധിയില്‍ കോടതി ചൂണ്ടിക്കാട്ടിയത്
Updated on
1 min read

ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം കേസില്‍ പ്രതികളെ വെറുതെവിട്ടുകൊണ്ട് സിബിഐ പ്രത്യേക കോടതി ജഡ്ജി അന്വേഷണ ഏജന്‍സിക്കെതിരെ നടത്തിയ നിശിതമായ വിമര്‍ശനങ്ങള്‍. ആരോപിച്ച കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയ ജഡ്ജി ഒപി സെയ്‌നി ഔദ്യോഗിക സ്ഥിതിവിവരങ്ങളുടെ തെറ്റായ വായനയാണ് സിബിഐ നടത്തിയതെന്നു കുറ്റപ്പെടുത്തി.

വിധിന്യായത്തില്‍ ജഡ്ജി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍:

പ്രതികള്‍ക്കെതിരായ ഏതെങ്കിലും കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടു.

കോടതിയില്‍ ഹാജരാക്കിയ രേഖകളില്‍ തെളിവ് എന്നു പറയാവുന്ന ഒന്നുമില്ല, പ്രതികള്‍ക്കെതിരായ കുറ്റം തെളിയിക്കുന്ന ഒന്നും അതിലില്ല.

ഔദ്യോഗിക വിവരങ്ങളുടെ തെറ്റായ വായനയും പലതും ഒഴിവാക്കിക്കൊണ്ടുള്ള സെലക്ടിവ് വായനയും ഇല്ലാത്ത വായനയും സന്ദര്‍ഭങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത വായനയുമാണ് കുറ്റപത്രത്തിന് അടിസ്ഥാനം.

സാക്ഷികളുടെ മൊഴികള്‍ മാത്രം അടിസ്ഥാനമാക്കിയാണ് കുറ്റപത്രം തയാറാക്കിയത്, ഈ മൊഴികളെ കോടതിയില്‍ സാക്ഷികള്‍ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്.

കുറ്റപത്രത്തില്‍ പറയുന്ന പല കാര്യങ്ങളും വസ്തുതാപരമായി തെറ്റാണ്. എന്‍ട്രി ഫീസ് പുതുക്കണമെന്ന് ധനകാര്യ സെക്രട്ടറി ശുപാര്‍ശ ചെയ്തിരുന്നുവെന്നത് ഇതിലൊന്നാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com