നാല് വര്‍ഷമായി മുറിക്ക് പുറത്തിറങ്ങാതെ അമ്മയും മകളും

ഭര്‍ത്താവിന്റെ മരണശേഷമാണ് കലാവതിയും മകളും മുറിക്ക് പുറത്തിറങ്ങാതായതെന്ന് ഭര്‍തൃപിതാവ് പറയുന്നു
നാല് വര്‍ഷമായി മുറിക്ക് പുറത്തിറങ്ങാതെ അമ്മയും മകളും
Updated on
1 min read

ന്യൂഡല്‍ഹി: നാല് വര്‍ഷം മുറിക്കുള്ളില്‍ കഴിഞ്ഞ സ്ത്രീയേയും കുട്ടിയേയും ഡല്‍ഹി പൊലീസ് മോചിപ്പിച്ചു. നാല്‍പ്പത്തിരണ്ടുകാരിയായ സ്ത്രീയും അവരുടെ ഇരുപതു വയസുകാരിയായ മകളുമാണ് നാല് വര്‍ഷമായി മുറിക്ക് പുറത്തിറങ്ങാതെ ജീവിച്ചിരുന്നത്. 

ഇവരെ കൂടാതെ ഭര്‍തൃപിതാവ് മാത്രമാണ് വീട്ടിലുള്ളത്. എന്നാല്‍ ഇരുവരും സ്വയം മുറിക്ക് പുറത്തിറങ്ങാതെ കഴിയുകയായിരുന്നെന്നാണ് ഭര്‍തൃപിതാവായ മഹാവീര്‍ മിശ്ര പറയുന്നത്. പൊലീസ് എത്തിയിട്ടും മുറിക്ക് പുറത്തിറങ്ങാന്‍ കലാവതിയും, മകള്‍ ദീപയും തയ്യാറായില്ല. 

ഇവര്‍ക്ക് മാനസീക പ്രശ്‌നമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ഭര്‍ത്താവിന്റെ മരണശേഷമാണ് കലാവതിയും മകളും മുറിക്ക് പുറത്തിറങ്ങാതായതെന്ന് ഭര്‍തൃപിതാവ് പറയുന്നു. മരിച്ചുപോയ ഭര്‍ത്താവുമായി കലാവധി സംസാരിക്കാറുണ്ടായിരുന്നതായും ഇയാള്‍ പറയുന്നു. 

ആദ്യം ഇരുവര്‍ക്കും ചികിത്സ നല്‍കിയെങ്കിലും പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ചികിത്സ നിര്‍ത്തുകയായിരുന്നെന്നാണ് ഇയാള്‍ പറയുന്നത്. ഒരു നേരം മാത്രമാണ് ഭര്‍തൃപിതാവ് ഇവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com