നിരീശ്വരവാദിയായിരുന്ന എം. കരുണാനിധിയുടെ പേരില്‍ ക്ഷേത്രം വരുന്നു; നിര്‍മാണം 30 ലക്ഷം മുടക്കി

നിരീശ്വര വാദിയായിരുന്ന കരുണാനിധിയ്ക്ക് വേണ്ടി തമിഴ്‌നാട്ടിലെ നാമക്കലിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്
നിരീശ്വരവാദിയായിരുന്ന എം. കരുണാനിധിയുടെ പേരില്‍ ക്ഷേത്രം വരുന്നു; നിര്‍മാണം 30 ലക്ഷം മുടക്കി
Updated on
1 min read

ചെന്നൈ; സ്‌നേഹിക്കുന്നവര്‍ക്കു വേണ്ടി എന്തു ചെയ്യാനും മടിയില്ലാത്തവരാണ് തമിഴര്‍. തങ്ങളുടെ പ്രിയങ്കരരായ സിനിമ താരങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും വേണ്ടി അമ്പലം നിര്‍മിച്ച് പൂജ ചെയ്യാന്‍ വരെ അവര്‍ തയാറാവും. ഇപ്പോള്‍ അന്തരിച്ച തമിഴ്‌നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം. കരുണാനിധിയുടെ പേരില്‍ ക്ഷേത്രം നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ഒരുവിഭാഗം. നിരീശ്വര വാദിയായിരുന്ന കരുണാനിധിയ്ക്ക് വേണ്ടി തമിഴ്‌നാട്ടിലെ നാമക്കലിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. 

പിന്നാക്കവിഭാഗക്കാരായ അരുന്ധതിയാര്‍ സമുദായത്തില്‍പ്പെട്ടവരാണ് ക്ഷേത്രം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ നിയമനത്തിലും മൂന്നുശതമാനം പ്രത്യേക സംവരണം നല്‍കിയതിനുള്ള ആദരസൂചകമായാണ് നടപടി. മുപ്പതുലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ക്ഷേത്രത്തിനുള്ള ഭൂമിപൂജ ഞായറാഴ്ച നാമക്കല്‍ കുച്ചിക്കാട് ഗ്രാമത്തില്‍ നടത്തി.

ഡി.എം.കെ. വനിതാവിഭാഗത്തിനൊപ്പം ചേര്‍ന്നാണ് അരുന്ധതിയാര്‍ വിഭാഗക്കാര്‍ ക്ഷേത്രം നിര്‍മിക്കുന്നത്. കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ. സര്‍ക്കാര്‍ 2009ലാണ് അരുന്ധതിയാര്‍ വിഭാഗക്കാര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിനായിരുന്നു കരുണാനിധിയുടെ മരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com