നോട്ട്‌നിരോധിച്ചതിന് ശേഷം പിടികൂടിയത് ഇരട്ടി കള്ളനോട്ടുകള്‍, പകുതിയും 2000 രൂപ നോട്ട്; കൂടുതല്‍ ഗുജറാത്തില്‍

2017ല്‍ 28.1 കോടി രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്
നോട്ട്‌നിരോധിച്ചതിന് ശേഷം പിടികൂടിയത് ഇരട്ടി കള്ളനോട്ടുകള്‍, പകുതിയും 2000 രൂപ നോട്ട്; കൂടുതല്‍ ഗുജറാത്തില്‍
Updated on
1 min read


ന്യൂഡല്‍ഹി; കള്ളനോട്ട് ഇല്ലാതാക്കാന്‍ നടപ്പാക്കിയ നോട്ട് നിരോധനത്തിന് ശേഷം മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടി കള്ളനോട്ടുകള്‍ രാജ്യത്ത് പിടികൂടിയെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട്. 2017ല്‍ 28.1 കോടി രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. ഇതില്‍ 14.97 കോടി രൂപയുടേതും  2000 രൂപയുടെ കള്ളനോട്ടായിരുന്നു. 2016ല്‍ 15.9 കോടി രൂപയുടെ കള്ളനോട്ടാണ് രാജ്യത്ത് പിടികൂടിയത്. 

2017ല്‍ 3,55,994 എണ്ണം കള്ളനോട്ടുകളാണ് പിടികൂടിയത്. അതേസമയം, 2016ല്‍ 2,81,839 കള്ളനോട്ടുകളാണ് പിടികൂടിയത്. 26 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഗുജറാത്തിലാണ് കൂടുതല്‍ കള്ളനോട്ടുകള്‍ പിടികൂടിയത്. ഒമ്പത് കോടി രൂപയാണ് പിടികൂടിയത്. ഡല്‍ഹിയില്‍ 6.7 കോടി രൂപയും ഉത്തര്‍പ്രദേശില്‍ 2.8 കോടി രൂപയും ബംഗാളില്‍ 1.9 കോടി രൂപയുമാണ് പിടികൂടിയത്. കള്ളനോട്ടുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്(181). ബംഗാള്‍(146), മഹാരാഷ്ട്ര(75), ഗുജറാത്ത്(71) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 

2016 നവംബര്‍ എട്ടിനാണ് രാജ്യത്ത് 1000,500 രൂപയുടെ കറന്‍സികള്‍ നിരോധിച്ചത്. കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കാന്‍ വേണ്ടിയായിരുന്നു അപ്രതീക്ഷിത നീക്കത്തിലൂടെ നോട്ടുനിരോധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com