ന്യൂനപക്ഷ വിഭാഗത്തിലെ ദരിദ്ര പെണ്‍കുട്ടികളുടെ സമൂഹവിവാഹത്തിനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍

മുസ്ലീം, സിക്ക്, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ദരിദ്രരായ പെണ്‍കുട്ടികളുടെ വിവാഹമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 20 ശതമാനം വരുന്ന മുസ്ലീം വിഭാഗത്തില്‍പെട്ടവര്‍ക്കാകും പദ്ധതി ഏറെ ഗൂണം ചെയ്യുക
ന്യൂനപക്ഷ വിഭാഗത്തിലെ ദരിദ്ര പെണ്‍കുട്ടികളുടെ സമൂഹവിവാഹത്തിനൊരുങ്ങി യോഗി ആദിത്യനാഥ് സര്‍ക്കാര്‍
Updated on
1 min read

ലഖ്‌നോ: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ന്യൂനപക്ഷവിഭാഗങ്ങളിലെ ദരിദ്രരായ പെണ്‍കുട്ടികളുടെ സമൂഹവിവാഹം നടത്താനൊരുങ്ങുന്നു. ഈ നടപടിയിലൂടെ ത്രീവ്രഹിന്ദുമുഖമെന്ന പ്രതിച്ഛായയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിനകര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് ന്യൂനപക്ഷവിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ സമൂഹവിവാഹം നടത്താനുള്ള തീരുമാനമെന്ന് ന്യൂനപക്ഷകാര്യമന്ത്രി മൊഹ്‌സിന്‍ റാസ പറഞ്ഞു. ഓരോ പെണ്‍കുട്ടിക്കും 20,000 രൂപവീതവും സമൂഹവിവാഹത്തിന്റെ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. 

മുസ്ലീം, സിക്ക്, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ ദരിദ്രരായ പെണ്‍കുട്ടികളുടെ വിവാഹമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ 20 ശതമാനം വരുന്ന മുസ്ലീം വിഭാഗത്തില്‍പെട്ടവര്‍ക്കാകും പദ്ധതി ഏറെ ഗൂണം ചെയ്യുക.

ഓരോ ജില്ലയിലും തെരഞ്ഞെടുക്കപ്പെട്ട നൂറ് പേരുടെ വിവാഹങ്ങള്‍ നടത്താനാണ് സര്‍ക്കാരിന്റെ തീരൂമാനം. സര്‍ക്കാരിന്റെ ഈ പദ്ധതിക്ക് മികച്ച അംഗീകാരമാണ് ലഭിക്കുന്നതെന്നും മൊഹ്‌സിന്‍ റാസ അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com