പതിനാറുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു; കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി, മൂന്നുപേര്‍ അറസ്റ്റില്‍

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ എട്ടുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പതിനാറുകാരിയെ കൂട്ട ബലാത്സംഗം ചെയ്തതിന് ശേഷം കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി. ജഗല്‍പൈഗുരി ജില്ലയില്‍ നടന്ന സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ എട്ടുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 

രാജ്ഗഞ്ചില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ പത്താംതീയതിയാണ് കാണാതായത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ക്രൂര സംഭവം പുറംലോകം അറിഞ്ഞത്. 

ഓഗസ്റ്റ് 15ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍ സമ്മതിച്ചു. കൊന്നതിന് ശേഷം സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു. പ്രധാന്‍ പരയിലെ ഒരു വീട്ടിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ ഖാഗേശ്വര്‍ റോയി, പ്രതികള്‍ക്ക് മരണശിക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com