

ഭോപ്പാല്‍: കര്‍ഷ കടങ്ങള്‍ എഴുതി തള്ളണമെന്നാവശ്യപ്പെട്ട് നടന്നുവരുന്ന മധ്യപ്രദേശിലെ കര്‍ഷക സമരം ശക്തമാകുന്നു. ഇന്ന് പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ വെള്ളിയാഴ്ച മുതല്‍ ദേശീയ പാത ഉപരോധിക്കുമെന്ന് കര്‍ഷകര്‍. അതേസമയം കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തീരുമാനം ഇന്നുണ്ടാകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.
മധ്യപ്രദേില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി നടത്തിയ നിരാഹാരം തട്ടിപ്പാണെന്ന് കര്‍ഷക സംഘടന നേതാക്കള്‍ പറയുന്നു. കര്‍ഷക പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത ചൗഹാന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് സമര നേതാക്കള്‍ ആവശ്യപ്പെട്ടു. പതിനൊന്നു വര്‍ഷം ഭരിച്ചിട്ടും പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത മുഖ്യമന്തി ദസര്‍ മൈദാനത്ത് നിരാഹരമിരുന്നതിനെ കര്‍ഷകര്‍ പരിഹസിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും സമരം മുന്നോട്ടുകൊണ്ടുപോകുമെന്നും നേതാക്കള്‍ വ്യക്തമാക്കി. 62 കര്‍ഷക സംഘടനകളെ യോജിപ്പിച്ചുണ്ടാക്കിയ സംയുക്ത സമര സമിതിയാണ് സമരം നടത്തുന്നത്.
കര്‍ഷക ലോണുകള്‍ എഴുതിത്തള്ളുക, ഉത്പ്പന്നങ്ങള്‍ക്ക് ആവശ്യമായ വില നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകര്‍ സമരം നടത്തുന്നത്. പ്രതിഷേധ പ്രകടനം നടത്തിയ കര്‍ഷകര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവെയ്പ്പില്‍ അഞ്ച് കര്‍ഷകര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് കര്‍ഷക സമരം കൂടുതല്‍ ശക്തമായത്. അഞ്ച് കര്‍ഷകര്‍ പൊലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടത് വലിയ കാര്യമല്ല എന്ന് ഇന്നലെ ബിജെപി ദേശീയ സെക്രട്ടറി കൈലാഷ് വിജയ വാര്‍ഗിയ പറഞ്ഞിരുന്നു.
കര്‍ഷകര്‍ സമരം അവസാനിപ്പിക്കണമെന്നും മധ്യപ്രദേശില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ നടത്തി വന്ന നിരാഹരം ഇന്നലെ അവസാനിപ്പിച്ചിരുന്നു.
അതേസമയം മഹാരാഷ്ട്രയ്ക്കും മധ്യപ്രദേശിനും ഗുജറാത്തിനും പിന്നാലെ രാജ്യത്തെ കൂടുതല്‍ ഭാഗങ്ങളിലേക്ക് കര്‍ഷക സമരം വ്യാപിക്കുകയാണ്.കര്‍ഷ വായ്പ്പകള്‍ എഴുതിത്തള്ളണമെന്നും മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികള്‍ എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്നും തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് കന്നട കര്‍ഷക സംഘടനകള്‍ ഇന്ന് ആഹ്വാനം ചെയ്ത കര്‍ണ്ണാടക ബന്ദ് ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണാ ബന്ദ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates