പാട്ടിലൂടെയും കഥകളിലൂടെയും കുട്ടികള്‍ക്ക് പഠനം, ഫിറ്റ്‌നസിനും ബിസിനസ്സിനും പ്രത്യേക ഇടം; പ്രധാനമന്ത്രി പരിചയപ്പെടുത്തിയ ആപ്പുകള്‍ ഇവ

പ്രതിമാസ റേഡിയോ പ്രോഗ്രാമായ മന്‍കിബാത്തില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിവിധ ആപ്പുകളെ പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി
പാട്ടിലൂടെയും കഥകളിലൂടെയും കുട്ടികള്‍ക്ക് പഠനം, ഫിറ്റ്‌നസിനും ബിസിനസ്സിനും പ്രത്യേക ഇടം; പ്രധാനമന്ത്രി പരിചയപ്പെടുത്തിയ ആപ്പുകള്‍ ഇവ
Updated on
1 min read

ന്യൂഡല്‍ഹി: പ്രതിമാസ റേഡിയോ പ്രോഗ്രാമായ മന്‍കിബാത്തില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിവിധ ആപ്പുകളെ പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വയംപര്യാപ്തത കൈവരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായുളള ആപ്പ് ഇനോവേഷന്‍ ചലഞ്ചിനെ ഓര്‍മ്മിപ്പിച്ച് കൊണ്ടായിരുന്നു മോദിയുടെ വാക്കുകള്‍.

കുട്ടികള്‍ക്കായുളള കുട്ടുകികിഡ്‌സ് ലേണിംഗ് ആപ്പാണ് ഇതില്‍ ഒന്ന്. കണക്ക്, ശാസ്ത്രം എന്നി വിഷയങ്ങളിലെ നിരവധി കാര്യങ്ങള്‍ പാട്ടിലൂടെയും കഥകളിലൂടെയും പഠിക്കാന്‍ സഹായിക്കുന്ന ആപ്പാണ് കുട്ടുകി കിഡ്‌സ് ആപ്പ്. കുട്ടികളുമായുളള സംവാദത്തിന് അവസരം ഒരുക്കുന്നതാണ് ഈ ആപ്പെന്ന് മോദി പറഞ്ഞു.

കായികക്ഷമത ഉറപ്പാക്കുന്നതിനുളള ആപ്പും മോദി പരിചയപ്പെടുത്തി. സ്റ്റെപ്പ് സെറ്റ് ഗോ എന്ന് പേരിട്ടിരിക്കുന്ന ഈ ആപ്പ് കായികക്ഷമത ഉറപ്പുവരുത്താന്‍ വളരെയധികം പ്രയോജനം ചെയ്യുമെന്ന് മോദി പറഞ്ഞു. എത്രദൂരം ഒരു ദിവസം നടന്നു എന്നത് അടക്കം കായികക്ഷമത നിലനിര്‍ത്താന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതാണ് ഈ ആപ്പ്. വ്യായാമത്തിലൂടെ എത്ര കലോറി ഇല്ലാതായി തുടങ്ങി മനുഷ്യന്റെ കായികക്ഷമതയ്ക്ക് പ്രയോജനം ചെയ്യുന്ന നിരവധി വിവരങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.

ഇതിന് പുറമേ ബിസിനസ് ആപ്പുകളും ഗെയിമിങ് ആപ്പുകളും മന്‍കിബാത്ത് പരിചയപ്പെടുത്തി. ഈസ് ഈക്വല്‍ ടു (is equal to), ബുക്‌സ് ആന്റ് എക്‌സ്പ്പന്‍സ്, സോഹോ വര്‍ക്‌പ്ലെയിസ്, എഫ്ടിസി ടാലന്റ് തുടങ്ങിയ ആപ്പുകളാണ് പരിചയപ്പെടുത്തിയത്. ഇന്റര്‍നെറ്റില്‍ തെരഞ്ഞാല്‍ ഈ ആപ്പുകളെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും മോദി പറഞ്ഞു. 

മന്‍കി ബാത്തില്‍ മലയാളികള്‍ക്ക്  മോദി ഓണാശംസകള്‍ നേര്‍ന്നു.ഉത്സവങ്ങളുടെ സമയമാണ് കടന്നുവരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ എല്ലാവരും അച്ചടക്കം പാലിക്കാന്‍ തയ്യാറാകണമെന്നും മോദി അഭ്യര്‍ത്ഥിച്ചു. 

ആഗോളതലത്തില്‍ 7 ലക്ഷം കോടി രൂപയാണ് പാവ വ്യവസായത്തിന്റെ വിഹിതം. ഇതില്‍ ഇന്ത്യയുടെ സംഭാവന വളരെ ചെറുതാണ്. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ കുട്ടികളെ ഓര്‍ത്ത് തദ്ദേശീയമായുളള പാവ നിര്‍മ്മാണം വര്‍ധിപ്പിക്കാന്‍ വ്യവസായികളുമായി ചര്‍ച്ച നടന്നതായി മോദി പറഞ്ഞു. പാവ നിര്‍മ്മാണരംഗത്തേയ്ക്ക് പുതിയ സംരഭകര്‍ കടന്നുവരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com