പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കള്ളക്കേസ് ; പരാതിക്കാരി 25 ലക്ഷം രൂപ പിഴയടക്കണമെന്ന് കോടതി

ആരോപണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയ കോടതി വനിതാ സംരക്ഷണ നിയമങ്ങളെ പരാതിക്കാരി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നും  നീതിന്യായ വ്യവസ്ഥയെ കബളിപ്പിക്കാന്‍ നാടകം കളിക്കുകയായിരുന്നുവെന്നും
പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് കള്ളക്കേസ് ; പരാതിക്കാരി 25 ലക്ഷം രൂപ പിഴയടക്കണമെന്ന് കോടതി
Updated on
1 min read

മുംബൈ: സാമ്പത്തിക നേട്ടത്തിനായി പീഡനപരാതി നല്‍കിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പരാതിക്കാരിക്ക് ബോംബൈ ഹൈക്കോടതി 25 ലക്ഷം രൂപ പിഴ വിധിച്ചു. ബിസനസുകാരിയായ നേഹ ഗാന്ധിറും ഭര്‍ത്താവും ചേര്‍ന്നാണ് ഹരിയാ സ്വദേശിക്കെതിരെ പീഡനാരോപണം ഉന്നയിച്ച് കേസ് കൊടുത്തത്. 

ആരോപണം അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തിയ കോടതി വനിതാ സംരക്ഷണ നിയമങ്ങളെ പരാതിക്കാരി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്നും  നീതിന്യായ വ്യവസ്ഥയെ കബളിപ്പിക്കാന്‍ നാടകം കളിക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി. ഇത്തരം കേസുകളുണ്ടാകുന്നത് സത്യസന്ധമായ പരാതികളെയും ബാധിക്കുമെന്നും കോടതി പറഞ്ഞു. ബിസിനസ് തര്‍ക്കങ്ങളാണ് ഇത്തരമൊരു കേസിന് പിന്നിലെന്നും യുവതിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും കണ്ടെത്തിയതോടെയാണ് പിഴ ശിക്ഷ വിധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com