പ്രളയക്കാലത്ത് ചാക്ക് ചുമന്ന ഐഎഎസുകാരന്‍ രാജിവെയ്ക്കുന്നു; ഞെട്ടല്‍, ചര്‍ച്ച 

കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തില്‍ ദുരിതത്തിലായ കേരളജനതയെ പിടിച്ചുയര്‍ത്താന്‍ സേവനനിരതനായി കയ്യടിവാങ്ങിയ ഐഎഎസുകാരന്‍ കണ്ണന്‍ ഗോപിനാഥന്‍ രാജിക്കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്
പ്രളയക്കാലത്ത് ചാക്ക് ചുമന്ന ഐഎഎസുകാരന്‍ രാജിവെയ്ക്കുന്നു; ഞെട്ടല്‍, ചര്‍ച്ച 
Updated on
1 min read

ന്യൂഡല്‍ഹി:  കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തില്‍ ദുരിതത്തിലായ കേരളജനതയെ പിടിച്ചുയര്‍ത്താന്‍ സേവനനിരതനായി കയ്യടിവാങ്ങിയ ഐഎഎസുകാരന്‍ കണ്ണന്‍ ഗോപിനാഥന്‍ രാജിക്കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്. മഹാപ്രളയത്തിന്റെ ഒന്നാമാണ്ട് തികയുന്ന വേളയിലാണ്  കണ്ണന്‍ ഗോപിനാഥന്‍ രാജിക്കത്ത് നല്‍കിയെന്ന വാര്‍ത്ത പുറത്തുവരുന്നത്. കഴിഞ്ഞവര്‍ഷം ആരെന്ന് വെളിപ്പെടുത്താതെ ചാക്ക് ചുമന്നും മറ്റും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്ത കണ്ണന്‍ ഗോപിനാഥിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു.

2012 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ദാദ്ര നഗര്‍ ഹവേലിയിലെ കലക്ടറാണ്. നഗരവികസനം, വൈദ്യുതി, കൃഷി തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതലയും കണ്ണനുണ്ട്. എന്നാല്‍ ഐഎഎസ് പദവിയിലിരുന്ന് കൊണ്ട് തന്റെ ആശയങ്ങള്‍ സ്വതന്ത്ര്യമായി ആവിഷ്‌ക്കരിക്കാന്‍ സാധിക്കാത്തതിനാലാണ് കണ്ണന്‍ രാജിക്ക് ഒരുങ്ങുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. രാജിക്കത്ത് നല്‍കിയെന്നുള്ളത് കണ്ണന്‍ ഗോപിനാഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. രാജി അപേക്ഷ ഇതുവരെ സ്വീകരിച്ചിട്ടില്ല.

കണ്ണന്‍ ഗോപിനാഥനെ രാജി വാര്‍ത്ത സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴിയൊരുക്കുന്നത്.  കഴിഞ്ഞ വര്‍ഷം ജോലിയില്‍നിന്നു ലീവെടുത്താണ് കലക്ടര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്. എറണാകുളം ജില്ലയിലെ സംഭരണ കേന്ദ്രങ്ങളുടെ ചുമതലയുള്ള കലക്ടര്‍ മുഹമ്മദ് സഫീറുള്ളയും സബ് കലക്ടര്‍ പ്രജ്ഞാല്‍ പട്ടീലും കെബിപിഎസ് സന്ദര്‍ശിച്ചപ്പോഴാണ് അതുവരെ കൂടെ പണിയെടുത്തിരുന്നത് ദാദ്ര നഗര്‍ ഹവേലി കലക്ടര്‍ കണ്ണന്‍ ഗോപിനാഥനാണെന്ന് എല്ലാവരും തിരിച്ചറിയുന്നത്. എന്നിട്ടും എല്ലാവരും നോക്കി നില്‍ക്കെ അദ്ദേഹം വീണ്ടും പണിയില്‍ മുഴുകി. 

സ്വന്തം ബാച്ചുകാരന്‍ ജില്ലാ കലക്ടര്‍ ആയിരിക്കുന്ന ആലപ്പുഴയില്‍ പോയിട്ടു പോലും ആരെന്നു വെളിപ്പെടുത്താതെ തന്നാല്‍ കഴിയുന്ന പോലെ പ്രവര്‍ത്തിച്ച ശേഷമാണ് കണ്ണന്‍ എറണാകുളത്ത് എത്തിയത്.  കോട്ടയം പുതുപ്പള്ളി സ്വദേശിയാണ് കണ്ണന്‍ ഗോപിനാഥന്‍ ഐഎഎസ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com