പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയാല്‍ പകുതി പേര്‍ക്കും പൗരത്വം തെളിയിക്കാനാവില്ല, അവരെ എന്തു ചെയ്യും?; ചോദ്യമുയര്‍ത്തി മുഖ്യമന്ത്രി

പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയാല്‍ പകുതി പേര്‍ക്കും പൗരത്വം തെളിയിക്കാനാവില്ല, അവരെ എന്തു ചെയ്യും?; ചോദ്യമുയര്‍ത്തി മുഖ്യമന്ത്രി
പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയാല്‍ പകുതി പേര്‍ക്കും പൗരത്വം തെളിയിക്കാനാവില്ല, അവരെ എന്തു ചെയ്യും?; ചോദ്യമുയര്‍ത്തി മുഖ്യമന്ത്രി
Updated on
1 min read

റായ്പുര്‍: പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുകയാണെങ്കില്‍ സംസ്ഥാനത്തെ പകുതി ജനങ്ങള്‍ക്കും പൗരത്വം തെളിയിക്കാനാവില്ലെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘല്‍. അവര്‍ക്കു ഭൂമിയോ ഭൂരേഖകളോ ഇല്ലെന്ന് ബാഘല്‍ പറഞ്ഞു.

പൗരത്വം തെളിയിക്കുന്നതിനു രേഖയില്ലാത്തവരാണ് ഛത്തിസ്ഗഢിലെ പകുതിയിലധികം ജനങ്ങളും. പൂര്‍വ പിതാമഹര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നോ ഏതെങ്കിലു ജില്ലകളില്‍നിന്നോ കുടിയേറി വന്നവര്‍ ആവും. അവര്‍ നിരക്ഷരരും ആയിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദക്ഷണി ആഫ്രിക്കയില്‍ വച്ച് ഗാന്ധിജി ബ്രിട്ടിഷുകാരുടെ പൗരത്വ തിരിച്ചറിയല്‍ പദ്ധതിയെ എതിര്‍ത്തിരുന്നു. അതുപോലെ തന്നെ ദേശീയ പൗരത്വ രജിസ്ട്രിയെ താനും എതിര്‍ക്കുകയാണെന്ന് ബാഘല്‍ പറഞ്ഞു. 

നോട്ടുനിരോധന കാലത്തേതു പോലെ ജനങ്ങള്‍  പൗരത്വം തെളിയിക്കാനും ക്യൂ നില്‍ക്കേണ്ടി വരും. ഛത്തിസ്ഗഢില്‍ രണ്ടു കോടി എണ്‍പതു ലക്ഷം ആളുകളാണുള്ളത്. അതില്‍ പകുതി പേര്‍ക്കും പൗരത്വം തെളിയിക്കാനാവില്ല. അവരെ എന്തു ചെയ്യും? മുഖ്യമന്ത്രി ചോദിച്ചു. 

നുഴഞ്ഞുകയറ്റം തടയാനും നുഴഞ്ഞുകയറിയവരെ കണ്ടെത്താനും സര്‍ക്കാരിന് വേറെ സംവിധാനങ്ങളുണ്ട്. അപ്പോള്‍ പിന്നെ എന്തിനാണ് ജനങ്ങള്‍ക്കു മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിക്കുന്നതെന്ന് ബാഘല്‍ ചോദിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com