മണിശങ്കര്‍ അയ്യര്‍ മന:പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നു: സവര്‍ക്കറുടെ പൗത്രന്‍ 

മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് രഞ്ജിത് സവര്‍ക്കര്‍
മണിശങ്കര്‍ അയ്യര്‍ മന:പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുന്നു: സവര്‍ക്കറുടെ പൗത്രന്‍ 
Updated on
1 min read

ന്യൂഡല്‍ഹി:  കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ വി ഡി സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ പൗത്രന്‍. ദ്വിരാഷ്ട്ര വാദം ആദ്യമായി മുന്നോട്ടുവെച്ചത് ഹിന്ദുമഹാസഭ നേതാവായിരുന്ന സവര്‍ക്കര്‍ ആയിരുന്നുവെന്ന മണിശങ്കര്‍ അയ്യരുടെ പരാമര്‍ശത്തിന് എതിരെയാണ് സവര്‍ക്കരുടെ പൗത്രന്‍ രംഗത്തുവന്നത്.  മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് രഞ്ജിത് സവര്‍ക്കര്‍ ആരോപിച്ചു.

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന സവര്‍ക്കര്‍ ദ്വിരാഷ്ട്ര വാദത്തെ ഒരിക്കലും അംഗീകരിച്ചിട്ടില്ല. മണിശങ്കര്‍ അയ്യരുടെ മാനസിക നില തെറ്റിയെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ മന:പൂര്‍വ്വം അദ്ദേഹം പ്രസ്താവനകള്‍ ഇറക്കുകയാണെന്ന് ഇപ്പോള്‍ മനസിലായി.സവര്‍ക്കറുടെ ഗ്രന്ഥങ്ങളിലെല്ലാം ദ്വിരാഷ്ട്ര വാദത്തെ എതിര്‍ക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നതെന്നും സ്വാതന്ത്ര്യവീര്‍ സവര്‍ക്കര്‍ രാഷ്ട്രീയ സ്മാരക് വര്‍ക്കിങ് പ്രസിഡന്റ് കൂടിയായ രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു.

ലാഹോറില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് വി ഡി സവര്‍ക്കറാണ് ദ്വിരാഷ്ട്ര വാദം ആദ്യമായി മുന്നോട്ടുവെച്ചതെന്ന വിവാദ പരാമര്‍ശം മണിശങ്കര്‍ അയ്യര്‍ നടത്തിയത്. അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ മുഹമ്മദ് അലി ജിന്നയുടെ ചിത്രം മാറ്റുന്നതിനെ ചൊല്ലിയുളള സംഘര്‍ഷത്തില്‍ കലാശിച്ച പശ്ചാത്തലത്തിലായിരുന്നു മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com