മരുമകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, പീഡിപ്പിച്ചു ; ബിജെപി നേതാവിനെതിരെ കേസ്

മരുമകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു
മരുമകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി, പീഡിപ്പിച്ചു ; ബിജെപി നേതാവിനെതിരെ കേസ്
Updated on
1 min read

ന്യൂഡല്‍ഹി : മരുമകളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു. ബിജെപി മുന്‍ എംഎല്‍എ മനോജ് ഷൊക്കീനെതിരെയാണ് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നാന്‍ഗ്ലോയ് അസംബ്ലി സീറ്റില്‍ നിന്നും രണ്ട് തവണ ബി.ജെ.പി എംഎല്‍എയായി വിജയിച്ചിട്ടുണ്ട് മനോജ് ഷൊക്കീന്‍. 


ഇരയായ പെണ്‍കുട്ടി വ്യാഴാഴ്ചയാണ് പൊലീസില്‍ പരാതി നല്‍കിയത്. 2018 ഡിസംബര്‍ 31നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഡിസംബര്‍ 31ന് അമ്മ വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെയും സഹോദരന്റെയും കസിന്റെയും കൂടെ മീരാബാഗിലുള്ള വീട്ടിലേക്ക് വരുന്ന വഴിയാണ് പീഡനം നടക്കുന്നത്. വരും വഴി താമസിക്കുന്നതിനായി ഹോട്ടലെടുക്കുകയും അന്ന് അവിടെ പുതുവര്‍ഷം ആഘോഷിക്കുകയും ചെയ്ത യുവതിയും സംഘവും പിറ്റേന്ന് പാര്‍ട്ടി കഴിഞ്ഞ് രാത്രി വീട്ടില്‍ തിരിച്ചെത്തി. 

തുടര്‍ന്ന് യുവതി ഉറങ്ങാന്‍ കിടക്കുകയും ഭര്‍ത്താവ് സുഹൃത്തുക്കളുടെ കൂടെ പുറത്തുപോവുകയും ചെയ്തു. ഈ സമയത്താണ് ഭര്‍ത്താവിന്റെ പിതാവായ മനോജ് ഷൊക്കീന്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് യുവതിയെ വിളിക്കുന്നതും പീഡിപ്പിക്കുന്നതുമെന്ന് യുവതി പരാതിയില്‍ പറയുന്നു. 

മദ്യലഹരിയില്‍ മുറിയിലെത്തിയ മനോജ് ഷൊക്കീന്‍ യുവതിയെ കടന്നുപിടിക്കുകയായിരുന്നു, എതിര്‍ത്തപ്പോള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ്, ഒച്ചയുണ്ടാക്കിയാല്‍ സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ബലമായി പീഡിപ്പിച്ചുവെന്ന് യുവതി പറഞ്ഞു. വിവാഹം കഴിഞ്ഞതിനാല്‍ അത് തകര്‍ക്കണ്ടല്ലോ എന്ന് കരുതിയാണ് കേസ് കൊടുക്കാന്‍ വൈകിയതെന്നും യുവതി വിശദീകരിച്ചു. 

ഗാര്‍ഹിക പീഡനത്തിനും നേരത്തെ ബിജെപി നേതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ മനോജ് ഷൊക്കീനെതിരെ ഐപിസി സെക്ഷന്‍ 376, 506 എന്നി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സംഭവം അന്വേഷിച്ച് ആവശ്യമായ നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സെജു പി കുരുവിള അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com