മറ്റാരും ചെയ്യാത്ത വിധം ഇന്ത്യയെ ഒന്നിപ്പിച്ച പ്രധാനമന്ത്രി; ഒറ്റ മാസം കൊണ്ട് മോദിയെക്കുറിച്ചുള്ള അഭിപ്രായം മാറ്റിപ്പറഞ്ഞ് ടൈം മാഗസിന്‍

മറ്റാരും ചെയ്യാത്ത വിധം ഇന്ത്യയെ ഒന്നിപ്പിച്ച പ്രധാനമന്ത്രി; ഒറ്റ മാസം കൊണ്ട് മോദിയെക്കുറിച്ചുള്ള അഭിപ്രായം മാറ്റിപ്പറഞ്ഞ് ടൈം മാഗസിന്‍
മറ്റാരും ചെയ്യാത്ത വിധം ഇന്ത്യയെ ഒന്നിപ്പിച്ച പ്രധാനമന്ത്രി; ഒറ്റ മാസം കൊണ്ട് മോദിയെക്കുറിച്ചുള്ള അഭിപ്രായം മാറ്റിപ്പറഞ്ഞ് ടൈം മാഗസിന്‍
Updated on
1 min read

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള അഭിപ്രായത്തില്‍ ഒറ്റ മാസം കൊണ്ട് മാറ്റം വരുത്തി ടൈം മാഗസിന്‍. മോദി ചെയ്തതുപോലെ ഇന്ത്യയെ ഒരുമിപ്പിക്കാന്‍ ഒരു പ്രധാനമന്ത്രിക്കും കഴിഞ്ഞിട്ടില്ലെന്നാണ് ടൈം മാഗസിന്‍ ഇന്റര്‍നാഷനല്‍ പതിപ്പിന്റെ പുതിയ ലക്കത്തില്‍ പറയുന്നത്. മോദി- ഇന്ത്യയെ വിഭജിക്കുന്നതിലെ പ്രധാനി എന്ന കവര്‍ സ്റ്റോറിയുമായി ഈ മാസം ആദ്യം ഇറങ്ങിയ ടൈം മാഗസിന്‍ വിവാദത്തിലായിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി മോദി അധികാരം നിലനിര്‍ത്തിയതിനു തൊട്ടുപിന്നാലെയാണ് പുതിയ ലേഖനവുമായി ടൈം ഇറങ്ങിയിരിക്കുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമ ഗ്രൂപ്പിന്റെ മേധാവിയായ മനോജ് ലാഡവയാണ് മോദിയെ പ്രകീര്‍ത്തിച്ചു ലേഖനം എഴുതിയിരിക്കുന്നത്. ആദ്യ ഭരണകാലയളവില്‍ ഉടനീളവും തെരഞ്ഞെടുപ്പു കാലത്തും മോദിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ പലപ്പോഴും ശരിയല്ലാത്തത് ആയിരുന്നെന്നാണ് ലേഖനത്തില്‍ അഭിപ്രായപ്പെടുന്നത്. ഇങ്ങനെയൊക്കെ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടും അഞ്ചു പതിറ്റാണ്ടിനിടയില്‍ ഒരു പ്രധാനമന്ത്രിക്കും കഴിയാത്തത്ര ഇന്ത്യയെ ഒന്നിപ്പിക്കാന്‍ മോദിക്കായെന്ന് ലേഖനം പറയുന്നു.

ഇന്ത്യയിലെ വര്‍ഗ വിഭജനത്തെ അതിജീവിക്കാനായുകൊണ്ടാണ് മോദിക്കു വീണ്ടും ജനപിന്തുണ നേടാനായത്. ആദ്യ ഭരണകാലത്ത് അത്യന്തം അഴിമതി നിറഞ്ഞതും കഴിവു കെട്ടതുമായ ഇന്ത്യന്‍ ബ്യൂറോക്രസിയെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ മോദിക്കായി. എങ്കിലും വരുംകാലത്തേക്കു യോജിച്ച വിധം അവയെ പ്രാപ്തമാക്കാന്‍ മോദി ഇനിയും പരിഷ്‌കരണ ശ്രമങ്ങള്‍ തുടരേണ്ടതുണ്ടെന്ന് ലേഖനം പറയുന്നു. 2014ലെ നരേന്ദ്ര മോദി ഫോര്‍ പ്രൈം മിനിസ്റ്റര്‍ ക്യാംപയ്‌ന്റെ റിസര്‍ച്ച് വിങ്ങിനു നേതൃത്വം കൊടുത്തയാളാണ് ലേഖനം എഴുതിയ ലാഡവ.

ഇന്ത്യാസ് ഡിവൈഡര്‍ ചീഫ് എന്ന കവര്‍ സ്റ്റോറിയുമായി ഈ മാസം ആദ്യം ഇറങ്ങിയ ടൈം മാഗസിന്‍ വിവാദത്തിലായിരുന്നു. ആതിഷ് തസീര്‍ ആണ് വിവാദമായ ലേഖനം എഴുതിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com