മുഹമ്മദലി ജിന്നയുടെ ചിത്രം; അലിഗഡ് യുണിവേഴ്‌സിറ്റിക്ക് മുന്നില്‍ ഹിന്ദുസംഘടനകളുടെ പ്രതിഷേധം ശക്തം

അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ മുഹമ്മദലി ജിന്നയുടെ ചിത്രം മാറ്റണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റിക്ക് പുറത്ത് ഹിന്ദുസംഘടനകള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തം.
മുഹമ്മദലി ജിന്നയുടെ ചിത്രം; അലിഗഡ് യുണിവേഴ്‌സിറ്റിക്ക് മുന്നില്‍ ഹിന്ദുസംഘടനകളുടെ പ്രതിഷേധം ശക്തം
Updated on
1 min read

ലഖ്‌നോ: അലിഗഡ് യൂണിവേഴ്‌സിറ്റിയിലെ മുഹമ്മദലി ജിന്നയുടെ ചിത്രം മാറ്റണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റിക്ക് പുറത്ത് ഹിന്ദുസംഘടനകള്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തം. അക്രമാസക്തരായ പ്രവര്‍ത്തകര്‍ക്ക് നേരേ പൊലീസ് ലാത്തിവീശി. അക്രമസാധ്യത കണക്കിലെടുത്ത് യൂണിവേഴ്‌സിറ്റിക്ക് മുന്നില്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്. 

അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ മുഹമ്മദലി ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ ബിജെപി എംപി സതീഷ് ഗൗതം രംഗത്തെത്തിയിരുന്നു. യൂണിവേഴ്‌സിറ്റിയില്‍ പരിപാടിക്കെത്തിയ എംപി ക്യാമ്പസില്‍ ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ബന്ധം എന്തായിരുന്നെന്നായിരുന്നു അധികൃതരോട് ചോദിച്ചത്. ഇന്ത്യയുടെ വിഭജനത്തിനു ശേഷം പാക്കിസ്ഥാന്‍ സ്ഥാപകന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതു നീതിയുക്തമല്ല.സര്‍വകലാശാലയില്‍ ജിന്നയുടെ ചിത്രം പ്രദര്‍ശിപ്പിച്ചതിനെതിരെ വൈസ് ചാന്‍സലര്‍ താരീക് മന്‍സൂറിനോടു വിശദീകരണം ആവശ്യപ്പെട്ടു എംപി കത്തയച്ചിരുന്നു.

എംപിയുടെ നിലപാടിനെതിരെ ബിജെപി മന്ത്രി കേശവ് പ്രസാദ് മൗര്യ രംഗത്തെത്തിയിരുന്നു. എംപി ജിന്നയെ അപമാനിക്കുകയായിരുന്നെന്നും ജിന്ന മഹാപുരുഷനാണെന്നും മൗര്യ പറഞ്ഞു.  പാക്കിസ്ഥാന്‍ രൂപീകരിക്കുന്നതിനു മുന്‍പ് ഇന്ത്യയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചയാളാണു ജിന്നയെന്നും അദ്ദേഹത്തിനെതിരെ വിരല്‍ ചൂണ്ടുന്നതു നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ജിന്നയുടെ ചിത്രത്തെ ചൊല്ലി വരും ദിവസങ്ങളിലും വലിയ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ഹിന്ദു സംഘടനകളുടെ തീരുമാനം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com