മേല്‍പ്പാലത്തിന്റെ സംരക്ഷണഭിത്തിയില്‍ ബൈക്ക് ഇടിച്ചു മറിഞ്ഞു, 30 അടി താഴ്ചയിലേക്ക്; കസ്റ്റംസ് ഉദ്യോഗസ്ഥനും ഭാര്യയും മരിച്ചു 

തമിഴ്‌നാട്ടില്‍ ബൈക്ക് നിയന്ത്രണംവിട്ട് സംരക്ഷണഭിത്തിയില്‍ ഇടിച്ച് മേല്‍പ്പാലത്തിന്റെ മുകളില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
മേല്‍പ്പാലത്തിന്റെ സംരക്ഷണഭിത്തിയില്‍ ബൈക്ക് ഇടിച്ചു മറിഞ്ഞു, 30 അടി താഴ്ചയിലേക്ക്; കസ്റ്റംസ് ഉദ്യോഗസ്ഥനും ഭാര്യയും മരിച്ചു 
Updated on
1 min read

ചെന്നൈ: തമിഴ്‌നാട്ടില്‍ ബൈക്ക് നിയന്ത്രണംവിട്ട് സംരക്ഷണഭിത്തിയില്‍ ഇടിച്ച് മേല്‍പ്പാലത്തിന്റെ മുകളില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസറായ ബാലാജി (48), ഭാര്യ ഉഷ (44) എന്നിവരാണ് മേല്‍പ്പാലത്തില്‍ നിന്ന് വീണത്. ഉഷ തത്ക്ഷണം മരിച്ചു. ബാലാജിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ചെന്നൈയ്ക്ക് സമീപമുളള പെരമ്പൂരിലെ മേല്‍പ്പാലത്തില്‍ വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. സംഭവം കണ്ട മറ്റു യാത്രക്കാര്‍ ഒരു നിമിഷം സ്തബ്ധരായി നിന്നുപോയി. മേല്‍പ്പാലത്തിന് നിന്ന് താഴെകൂടി പോകുന്ന റോഡിലേക്കാണ് വീണത്. 

പുരസവല്‍ക്കത്തിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ബാലാജിയാണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്ക് തിരിക്കുന്നതിനിടെ ബാലാജിക്ക് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.തുടര്‍ന്ന് മേല്‍പ്പാലത്തിന്റെ സംരക്ഷണഭിത്തിയില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് സുരക്ഷാഭിത്തിയുടെ ഉയരം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കുമെന്നും പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com