യതീഷ് ചന്ദ്ര ധിക്കാരപരമായി പെരുമാറി, ലോക്‌സഭയില്‍ പൊന്‍ രാധാകൃഷ്ണന്റെ അവകാശ ലംഘന നോട്ടീസ്; പരിഗണനയിലെന്ന് സ്പീക്കര്‍

ശബരിമലയിലേക്കുള്ള യാത്രാമധ്യേ ധിക്കാരപരമായി പെരുമാറിയെന്ന് ആരോപിച്ച്, നിലയ്ക്കലില്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ അവകാശ ലംഘന നോട്ടീസ് 
യതീഷ് ചന്ദ്ര ധിക്കാരപരമായി പെരുമാറി, ലോക്‌സഭയില്‍ പൊന്‍ രാധാകൃഷ്ണന്റെ അവകാശ ലംഘന നോട്ടീസ്; പരിഗണനയിലെന്ന് സ്പീക്കര്‍
Updated on
1 min read

ന്യൂഡല്‍ഹി; ശബരിമലയിലേക്കുള്ള യാത്രാമധ്യേ ധിക്കാരപരമായി പെരുമാറിയെന്ന് ആരോപിച്ച്, നിലയ്ക്കലില്‍ ക്രമസമാധാന ചുമതലയുണ്ടായിരുന്ന എസ്പി യതീഷ് ചന്ദ്രയ്‌ക്കെതിരെ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ അവകാശ ലംഘന നോട്ടീസ് നല്‍കി. നോട്ടീസ് പരിഗണനയിലാണെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിച്ചു.

സഭയില്‍ ശബരിമല പ്രശ്‌നം ഉന്നയിച്ചുകൊണ്ടാണ് എസ്പിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയ കാര്യം പൊന്‍ രാധാകൃഷ്്ണന്‍ അറിയിച്ചത്. നാല്‍പ്പതു വര്‍ഷമായി ശബരിമലയില്‍ പോവുന്ന ആളാണ് താന്‍ എന്ന് അദ്ദേഹം പറഞ്ഞു. ഭക്തന്‍ എന്ന നിലയിലാണ് ഇത്തവണം ദര്‍ശനത്തിനു പോയത്. അവിടെയെത്തിയപ്പോള്‍ ചില പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ വന്നു. ഇതു പൊലീസിനോടു പറഞ്ഞപ്പോള്‍ എസ്പി ധിക്കാരപരമായി പെരുമാറുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു.

നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് പൊതുവാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍ തടയുകയാണ്. ഈ വാഹനങ്ങളും കടത്തിവിട്ടുകൂടേ എന്ന് പൊലീസിനോടു ആരായുകയാണ് ചെയ്തത്. കടത്തിവിട്ടാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോയെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ തന്നോടു ചോദിച്ചത്. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ തന്റെ അവകാശങ്ങള്‍ ലംഘിക്കലാണ് ഇതെന്നും ഇക്കാര്യത്തില്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും ഇതു പരിഗണിക്കുകയാണെന്നും സ്പീക്കര്‍ സുമിത്രാമഹാജന്‍ അറിയിച്ചു.

നിലയ്ക്കലില്‍ എസ്പി യതീഷ് ചന്ദ്ര കേന്ദ്രമന്ത്രിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത് വിവാദമായിരുന്നു. ഇതിന്റെ പേരില്‍ ബിജെപി നേതാക്കള്‍ യതീഷ് ചന്ദ്രയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു. എസ്പിക്കെതിരെ നടപടിയെടുക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് അവകാശ ലംഘന നോട്ടീസ് എന്നാണ് സൂചന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com