യത്തീംഖാനകള്‍ ഉള്‍പ്പെടെ എല്ലാ അനാഥാലയങ്ങളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണം: സുപ്രിം കോടതി

യത്തീംഖാനകള്‍ ഉള്‍പ്പെടെ എല്ലാ അനാഥാലയങ്ങളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണം: സുപ്രിം കോടതി
യത്തീംഖാനകള്‍ ഉള്‍പ്പെടെ എല്ലാ അനാഥാലയങ്ങളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണം: സുപ്രിം കോടതി
Updated on
1 min read

ന്യൂഡല്‍ഹി: സംസ്ഥാനത്തെ യത്തീംഖാനകള്‍ ഉള്‍പ്പെടെയുള്ള എല്ലാ അനാഥാലയങ്ങളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രിം കോടതി. ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്കും നിയമം ബാധാകമാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

മാര്‍ച്ച് 31ന്അകം രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. ശേഖരിച്ച വിവരങ്ങള്‍ മേയ് അവസാനത്തോടെ സമര്‍പ്പിക്കണമെന്ന സര്‍ക്കാരിന് സുപ്രിം കോടതി നിര്‍ദേശം നല്‍കി.

ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാത്തതിന് നേരത്തെ സംസ്ഥാന സര്‍ക്കാരിനെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്തെ ശിശുസംരക്ഷണ കേന്ദ്രങ്ങളുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടി സമയം വേണമെന്ന കേരളത്തിന്റെ ആവശ്യത്തോട് രൂക്ഷമായാണ് സുപ്രിം കോടതി പ്രതികരിച്ചത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകുംവരെ ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ പീഡനങ്ങളുടെയും കുട്ടിക്കടത്തലിന്റെയും പൂര്‍ണ ഉത്തരവാദി ചീഫ് സെക്രട്ടറിയായിരിക്കുമെന്ന് കോടതി മുന്നറിയിപ്പു നല്‍കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com