യോഗി ഗവണ്‍മെന്റിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് നടപടി ഭരണഘടനാവിരുദ്ധം; തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍

17 ഒബിസി വിഭാഗങ്ങള്‍ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍
യോഗി ഗവണ്‍മെന്റിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് നടപടി ഭരണഘടനാവിരുദ്ധം; തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍
Updated on
1 min read

ന്യൂഡല്‍ഹി: 17 ഒബിസി വിഭാഗങ്ങള്‍ക്ക് പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍. സസ്ഥാന സര്‍ക്കാരിന്റെ ഈ നീക്കം അംഗീകരിക്കാന്‍ സാധിക്കാത്തതും ഭരണഘടനാവിരുദ്ധവുമാണെന്ന് കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി തവര്‍ ചന്ദ് ഗെഹ്‌ലോട്ട് രാജ്യസഭയില്‍ പറഞ്ഞു. 

ഒബിസി വിഭാഗങ്ങളെ പട്ടിക ജാതി വിഭാഗത്തില്‍പ്പെടുത്തുന്നതിനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും നിയമനടപടികള്‍ പിന്തുടരണമെന്നും അദ്ദേഹം യുപി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

കശ്യപ്, രാജ്ഭര്‍, ധിവര്‍, ബിന്ദ് തുടങ്ങി പതിനേഴ് ഒബിസി വിഭാഗങ്ങള്‍ക്ക് പട്ടികജാതി സംവരണം നല്‍കുന്ന ഉത്തരവ് ജൂണ്‍ 24നാണ് യോഗി സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതിനെടിതെ പട്ടിക ജാതി വിഭാഗങ്ങളില്‍ നിന്നും ബിഎസ്പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇത് ഭരണഘടാവിരുദ്ധമാണെന്നായിരുന്നു ബിഎസ്പി മേധാവി മായാവതിയുടെ പ്രതികരണം. 

സാമൂഹ്യമായും സാമ്പത്തികമായും വളരെ പിന്നോക്കം നില്‍ക്കുന്നതിനാലാണ് ഈ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കിയതെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com