

ഗാന്ധിനഗർ: ഗുജറാത്തിലെ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാർഥികളായിരുന്ന വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഒബിസി നേതാവ് ജുഗൽ താക്കൂറും വിജയിച്ചു. 104 വോട്ടിനാണ് ജയശങ്കർ വിജയിച്ചത്. താക്കൂറിന് 105 വോട്ടും ലഭിച്ചു. കോൺഗ്രസ്
ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായും, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ലോക്സഭയിലേക്ക് വിജയിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മുൻ എംഎൽഎ ചന്ദ്രിക ചുഡസാമയും ഗൗരവ് പാണ്ഡ്യയുമായിരുന്നു കോൺഗ്രസ് സ്ഥാനാർഥികൾ. ജയശങ്കറും ജുഗൽ താക്കൂറും വിജയിച്ചതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി മാധ്യമങ്ങളെ അറിയിച്ചു.
182 എംഎല്‍എമാരില്‍ 175 പേര്‍ക്കാണ് വോട്ട് രേഖപ്പെടുത്താന്‍ യോഗ്യതയുണ്ടായിരുന്നത്. ബിജെപിക്ക് 100 എംഎല്‍എമാരാണുള്ളത്. അതുകൊണ്ട് തന്നെ ബിജെപി വിജയം ഉറപ്പാക്കിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറിയത് കോൺഗ്രസിന് തിരിച്ചടിയായി. മറ്റൊരു എംഎൽഎ അൽപേഷ് താക്കൂർ ഇന്നലെ രാജിവെച്ചിരുന്നു. ബിജെപി കുതിരക്കച്ചവടം നടത്തുന്നത് തടയാൻ കോൺഗ്രസ് ആകെയുള്ള 77 എംഎൽഎമാരിൽ 65 പേരെയും റിസോർട്ടുകളിലേക്ക് മാറ്റിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates