ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍- 2 ലക്ഷ്യത്തിലേക്ക് അടുക്കുന്നു. വിക്രം ലാൻഡറിന്റെ രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരമായി. പുലർച്ചെ 3.45നാണ് ഒൻപത് സെക്കൻഡ് നേരം കൊണ്ട് ഭ്രമണപഥം താഴ്ത്തിയത്.
ചാന്ദ്രോപരിതലത്തിന് 35 കിലോ മീറ്റർ മാത്രം അകലെയാണ് വിക്രം ലാൻഡർ. ക്രമമായി ഭ്രമണപഥം താഴ്ത്തി സെപ്റ്റംബര്‍ ഏഴിന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനാണ് ഐഎസ്ആര്‍ഒ പദ്ധതിയിടുന്നത്. ഇതിനായി തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15ന് വിക്രം ലാൻഡർ ഓർബിറ്ററിൽനിന്നു വിജയകരമായി വേർപെടുത്തിയിരുന്നു.
ജൂലൈ 22നാണു ജിഎസ്എൽവി മാർക്ക് ത്രി-എം ഒന്ന് റോക്കറ്റ് ചന്ദ്രയാൻ-2നെ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ചത്. വിക്ഷേപണം നടത്തി 42 ദിവസത്തിനുശേഷമാണു തന്ത്രപ്രധാനമായ ഓർബിറ്റർ-ലാൻഡർ വിച്ഛേദം നടന്നത്. ഓർബിറ്ററും ലാൻഡറും ഇസ്രോയുടെ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്വർക്കിന്റെ (ഇസ്ട്രാക്) നിയന്ത്രണത്തിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates