റഫാല്‍: ഖേദപ്രകടനം പോര, രാഹുലിനെതിരെ കോടതിയലക്ഷ്യ നടപടി തുടരും

റഫാല്‍: ഖേദപ്രകടനം പോര, രാഹുലിനെതിരെ കോടതിയലക്ഷ്യ നടപടി തുടരും
റഫാല്‍: ഖേദപ്രകടനം പോര, രാഹുലിനെതിരെ കോടതിയലക്ഷ്യ നടപടി തുടരും
Updated on
1 min read

ന്യൂഡല്‍ഹി: റഫാല്‍ വിധിയുമായി ബന്ധപ്പെട്ട് തെറ്റായി പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ക്രിമിനല്‍ കോടതിയലക്ഷ്യ നോട്ടീസ് അയക്കാന്‍ സുപ്രിം കോടതി നിര്‍ദേശം. ബിജെപി എംപി മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി തള്ളണമെന്ന രാഹുലിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി നടപടി.

റഫാല്‍ വിധിക്കെതിരായ പുനപ്പരിശോധനാ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന ഏപ്രില്‍ 30ന് കോടതിയലക്ഷ്യ ഹര്‍ജിയും പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. രാഹുലിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്വിയുടെ വാദം കേട്ട ശേഷമാണ് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശം നല്‍കിയത്.

ലേഖി നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജി തള്ളണമെന്ന രാഹുലിന്റെ ആവശ്യം കോടതി തള്ളി. പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം രാഹുല്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

റഫാല്‍ കേസില്‍ പുറത്തുവന്ന രേഖകള്‍ പരിശോധിക്കാമെന്ന സുപ്രിം കോടതി വിധിയെക്കുറിച്ചു രാഹുല്‍ നടത്തിയ പ്രതികരണമാണ് കേസിന് ആധാരമായത്. പ്രധാനമന്ത്രി കള്ളനാണെന്നു സുപ്രിം കോടതിയും വ്യക്തമാക്കി എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com