ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളിലുള്ള ഐആർസിടിസി ഭക്ഷണശാലകളിലെ നിരക്കുകൾ വർധിപ്പിച്ചു. ഇനിമുതൽ എക്സ്പ്രസ്, മെയിൽ ട്രെയിനുകളിലെ അതേ നിരക്കാകും ഭക്ഷണശാലകളിലും ഈടാക്കുകയെന്ന് റെയിൽവേ വ്യക്തമാക്കി.
ഭക്ഷണത്തിന്റെ വില വർധനയ്ക്കൊപ്പം നിലവാരവും ശുചിത്വവും കൂടുന്നെന്ന് ഉറപ്പാക്കേണ്ടത് ഐആർസിടിസിയുടെയും മേഖലാ റെയിൽവേയുടെയും ബാധ്യതയാണ്. ഇതിനായി പരിശോധനകൾ കർശനമാക്കും. ഭക്ഷണശാല നടത്തിപ്പുകാർ അമിത ലാഭമെടുക്കുന്നില്ലെന്ന് ഉറപ്പു വരുത്തുമെന്നും റെയിൽവേ അറിയിച്ചു.
പുതുക്കിയ നിരക്കുകൾ- പ്രഭാത ഭക്ഷണം വെജ്– 35 രൂപ, നോൺ വെജ് – 45, സ്റ്റാൻഡേഡ് മീൽ വെജ് – 70, മുട്ടക്കറി മീൽ – 80, ചിക്കൻ കറി മീൽ – 120, ബിരിയാണി (350 ഗ്രാം) വെജ് – 70, എഗ് – 80, ചിക്കൻ – 100, സ്നാക് മീൽ (350 ഗ്രാം)– 50. ജിഎസ്ടി അടക്കമുള്ള വിലയാണിത്.
രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണ നിരക്കുകളും പുതുക്കിയിട്ടുണ്ട്. ഫസ്റ്റ്, സെക്കൻഡ് എസിയിൽ പ്രഭാത ഭക്ഷണത്തിന് 140 രൂപയാണ്. തേഡ് എസിയിൽ 105. ഫസ്റ്റ് എസിയിൽ ഉച്ച ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനും 245, സെക്കൻഡ്, തേഡ് എസിയിൽ 185. വൈകിട്ടത്തെ ചായയ്ക്ക് ഫസ്റ്റ് എസിയിൽ 140, സെക്കൻഡ്, തേഡ് എസിയിൽ 90. തുരന്തോ സ്ലീപ്പർ നിരക്ക് – പ്രഭാത ഭക്ഷണം 65, ഉച്ച, രാത്രി ഭക്ഷണം 120, വൈകീട്ടത്തെ ചായ 50.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates