ലോക്ക്ഡൗണിനിടെ അച്ഛന്‍ മരിച്ചത് തിരിച്ചറിഞ്ഞില്ല; മകന്‍ മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് ദിവസം

ലോക്ക്ഡൗണിനിടെ അച്ഛന്‍ മരിച്ചതറിയാതെ മകന്‍ കാവലിരുന്നത് മൂന്ന് ദിവസം
ലോക്ക്ഡൗണിനിടെ അച്ഛന്‍ മരിച്ചത് തിരിച്ചറിഞ്ഞില്ല; മകന്‍ മൃതദേഹത്തിന് കാവലിരുന്നത് മൂന്ന് ദിവസം
Updated on
1 min read


അഹമ്മദാബാദ്: ലോക്ക്ഡൗണിനിടെ അച്ഛന്‍ മരിച്ചതറിയാതെ മാനസികരോഗമുള്ള മകന്‍ കാവലിരുന്നത് മൂന്ന് ദിവസം. ഫ്ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് 75കാരനായ പിതാവ് മരിച്ച് കിടക്കുന്നത് കണ്ടത്. എന്നാല്‍ ഇതൊന്നും തിരിച്ചറിയാനുള്ള ബുദ്ധി നാല്‍പ്പതുകാരനായ മകനുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ അച്ഛന്‍ മരിച്ച വിവരം മറ്റാരെയും അറിയിക്കാനുമായില്ല.

ലോക്ക്ഡൗണ്‍ നീട്ടിയതിനാല്‍ മുംബൈയില്‍ പോയ ഭാര്യയ്ക്ക് തിരികെയെത്താനായിരുന്നില്ല. ഫ്ലാറ്റില്‍ നിന്ന് ഒരു അനക്കവുമില്ലാത്തതിനെ തുടര്‍ന്നും ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെയും തുടര്‍ന്ന് അയല്‍വാസികള്‍ വിവരം അറിയിക്കുയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ വിവരം അയല്‍വാസികള്‍ മകള്‍ അറിയിച്ചെങ്കിലും അച്ഛന്‍ ദീര്‍ഘകാലമായി രോഗബാധിതനായിരുന്നുവെന്ന് മകള്‍ പറഞ്ഞു.

മാനസികരോഗമുള്ള മകന്റെ കാര്യങ്ങള്‍ എല്ലാ നോക്കിനടത്തുന്നത് അമ്മയായിരുന്നു. ജോലി സംബന്ധമായ അവശ്യത്തിനായി മുംബൈയിലേക്ക് പോയ അമ്മയ്ക്ക് ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ വീട്ടിലെത്താനായിരുന്നില്ല. മരണത്തിന് മുന്‍പ് മകളെ വിളിക്കാനായി അച്ഛന്‍ ശ്രമിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇയാള്‍ മരിച്ചിട്ട് മൂന്ന് ദിവസമായതായും പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com