

ന്യൂഡൽഹി : വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തിൽ 31 രാജ്യങ്ങളിൽ നിന്നായി 38000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസർക്കാർ.
337 വിമാനങ്ങളാണ് മൂന്നാം ഘട്ടത്തിൽ ഉപയോഗിക്കുക. അമേരിക്കയിൽനിന്ന് 54, കാനഡയിൽനിന്ന് 24, ആറ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നായി 11 വിമാനങ്ങൾ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത് എന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
മേയ് ഏഴിന് ആരംഭിച്ച വന്ദേഭാരത് ദൗത്യത്തിലൂടെ ഇതുവരെ 454 വിമാന സർവീസുകളിലായി 1,07123 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇതിൽ 17,485 പേർ കുടിയേറ്റ തൊഴിലാളികളാണ്. 11,511 പേർ വിദ്യാർഥികളും 8633 പേർ പ്രൊഫഷണലുകളുമാണ്. കരമാർഗം 32,000 ഇന്ത്യക്കാർ എത്തി. ഇന്ത്യയിലേക്ക് മടങ്ങാനായി ഇതുവരെ 3,48,565 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates