ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം നവംബറിൽ മൂർധന്യത്തിലെത്തുമെന്ന് ഐസിഎംഎർ പഠനം. അഞ്ച് മാസം കൂടി രോഗവ്യാപനം തുടരുമെന്നും നവംബർ പകുതിയോടെ രോഗം കൊടുമുടിയിലെത്തുമെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ അവസ്ഥയിലെത്തുമ്പോൾ ഐസോലേഷൻ വാർഡുകൾ, ഐസിയു കിടക്കകൾ, വെന്റിലേറ്ററുകൾ തുടങ്ങിയവ തികയാത്ത സാഹചര്യമുണ്ടാകുമെന്ന് പഠനം മുന്നറിയിപ്പ് നൽകുന്നു.
കോവിഡ് മുൻകരുതലിന്റെ ഭാഗമായി നടപ്പാക്കിയ ലോക്ക്ഡൗൺ ഗുണം ചെയ്തെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടി. കോവിഡ് കേസുകൾ ഏറ്റവും കൂടുന്ന സമയം 76 ദിവസം വരെ വൈകിപ്പിക്കാൻ ഇത് സഹായിച്ചു. ഈ സമയത്ത് രോഗവ്യാപനം 69- 97 % കുറയ്ക്കാൻ സാധിക്കുകയും ആരോഗ്യമേഖല 60 ശതമാനത്തോളം ശക്തിപ്പെട്ടുകയും ചെയ്തു. പൊതുജനാരോഗ്യ മേഖലയിലെ സംവിധാനങ്ങൾ 80 ശതമാനം കൂട്ടിയാൽ മഹാമാരിയെ ശക്തമായി നേരിടാം പഠനം വ്യക്തമാക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates