വിദ്യാര്‍ത്ഥികള്‍ക്ക് ചോറും പരിപ്പും: കൂടെയിരുന്ന ഉദ്യോഗസ്ഥന് ചിക്കന്‍ കറി; അന്വേഷണം, സസ്‌പെന്‍ഷന്‍

സ്‌കൂളിലെ കുട്ടികള്‍ ചോറും പരിപ്പും മാത്രം കഴിച്ചപ്പോള്‍ കൂടെയിരുന്ന് ചിക്കന്‍ കറി കൂട്ടി ഭക്ഷണം കഴിച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

സ്‌കൂളിലെ കുട്ടികള്‍ ചോറും പരിപ്പും മാത്രം കഴിച്ചപ്പോള്‍ കൂടെയിരുന്ന് ചിക്കന്‍ കറി കൂട്ടി ഭക്ഷണം കഴിച്ച വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. ഒഡീഷയിലെ സുന്ദര്‍ഗറിലാണ് സംഭവം. ബോനായ് ബ്ലോക് എഡ്യൂക്കേഷന്‍ ഓഫീസര്‍ ബിനയ് പ്രകാശ് സോയിയെയാണ് ജില്ലാ കലക്ടര്‍ സസ്‌പെന്റ് ചെയ്തത്. ഉച്ചഭക്ഷണ സമയത്ത് കുട്ടികള്‍ ചോറും ദാലും കഴിച്ചപ്പോള്‍ കൂടെയിരുന്ന് ചിക്കന്‍ കഴിച്ച ഇയാളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. 

അച്ചടക്ക നടപടിയുടെ ഭാഗമയാണ് ഇയാളെ സസ്‌പെന്റ് ചെയ്തത് എന്നാണ് വിശദീകരണം. ഒക്‌ടോബര്‍ മൂന്നിന് ആദിവാസി മേഖലയിലെ തിലൈമാല്‍ പ്രോജക്ട് പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. 

ഉച്ചഭക്ഷണ പരിപാടികള്‍ വിലയിരുത്താനാണ് സോയി സ്‌കൂളിലെത്തിയത്. സ്‌കൂളിലെ അടുക്കള സന്ദര്‍ശിച്ച ശേഷം കുട്ടികള്‍ക്ക് ഒപ്പമിരുന്നു ഭക്ഷണം കഴിക്കാന്‍ സോയി തീരുമാനിച്ചു. കുട്ടികള്‍ക്ക് പരിപ്പും ചോറും നല്‍കിയപ്പോള്‍ സോയിക്കും മറ്റു അധ്യാപകര്‍ക്കും ചിക്കന്‍ കറി വിളമ്പി. തനിക്ക് ചിക്കന്‍ കറിയല്ല തന്നതെന്നും ഒരു അധ്യാപിക വീട്ടില്‍ നിന്നും തയ്യാറാക്കി കൊണ്ടുവന്ന വെജിറ്റേറിയന്‍ കറിയാണ് നല്‍കിയതെന്നുമായിരുന്നു സോയിയുടെ വിശദീകരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com