വിമാനത്താവളങ്ങള്‍ അടച്ച നടപടി പിന്‍വലിച്ചു; സർവീസുകൾ പുനഃസ്ഥാപിക്കും 

മൂന്ന് സംസ്ഥാനങ്ങളിലായി ഒൻപത് വിമാനങ്ങളാണ് സർവീസ് നിർത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യ-പാക്ക് അതിർത്തിയിലുള്ള വിമാന സര്‍വീസുകൾ നിർത്തിവച്ച നടപടി ഇന്ത്യ പിൻവലിച്ചു. വിമാനത്താവളങ്ങളുടെ പ്രവർത്തനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ചെന്നും സർവീസുകൾ പുനഃസ്ഥാപിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. മൂന്ന് സംസ്ഥാനങ്ങളിലായി ഒൻപത് വിമാനങ്ങളാണ് സർവീസ് നിർത്തിയത്.  

കശ്മീരിലെ ശ്രീനഗര്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം പൂർണ്ണമായും വ്യോമസേന ഏറ്റെടുത്തു. ഈ പ്രദേശങ്ങളെ വ്യോമനിരോധിതമേഖലയായി പ്രഖ്യാപിച്ചു. 

സംഘര്‍ഷ മേഖലകള്‍ ഉള്‍പ്പെടുന്ന വ്യോമപാതയിലെ എല്ലാ അന്താരാഷ്ട്ര,ആഭ്യന്തര വിമാന സര്‍വീസുകളും നിര്‍ത്തിവെക്കാനായിരുന്നു നിർദ്ദേശം. ജമ്മു, ലേ, ശ്രീനഗര്‍. അമൃത്സര്‍, ചണ്ഡിഗഡ് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ  താത്കാലികമായി നിര്‍ത്തിവെച്ചിരുന്നത്. എന്നാൽ പാക് വ്യോമപാത ഒഴിവാക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. 

കശ്മീരിലെ ബുഡ്ഗാം ജില്ലയില്‍ വ്യോമസേന ജെറ്റ് തകർന്നതിനു പിന്നാലെയാണു വിമാനത്താവളങ്ങളിൽ ജാഗ്രതാ നിർദേശം നൽകിയത്. തിരിച്ചടിയുണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി ലഹോര്‍, ഇസ്‌ലാമബാദ്, ഫൈസലാബാദ് എയര്‍പോര്‍ട്ടുകള്‍ പാക്കിസ്ഥാനും അടച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com