പോളിങ് ഓഫീസര്‍ക്ക് ഹൃദയാഘാതം ; ജീവന്‍രക്ഷാ നിര്‍ദ്ദേശവുമായി ഡോക്ടര്‍ ഫോണില്‍, സൈനികന്‍ സിപിആര്‍ നല്‍കിയത് ഒരു മണിക്കൂറോളം

ഫോണിലൂടെ ഡോക്ടര്‍ നല്‍കിയ നിര്‍ദ്ദേശം അനുസരിച്ച് ആംബുലന്‍സ് വരുന്നത് വരെ സിപിആര്‍ നല്‍കിക്കൊണ്ടേയിരുന്നു. 
പോളിങ് ഓഫീസര്‍ക്ക് ഹൃദയാഘാതം ; ജീവന്‍രക്ഷാ നിര്‍ദ്ദേശവുമായി ഡോക്ടര്‍ ഫോണില്‍, സൈനികന്‍ സിപിആര്‍ നല്‍കിയത് ഒരു മണിക്കൂറോളം
Updated on
1 min read


ശ്രീനഗര്‍ : വോട്ടെടുപ്പ് നടക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായ പോളിങ് ഓഫീസറുടെ ജീവന്‍ രക്ഷിച്ചത് ഡോക്ടറുടെയും സൈനികന്റെയും ഒത്തുചേര്‍ന്ന പരിശ്രമം. ശ്രീനഗറിലെ ബുച്‌പോറയിലെ പോളിങ് ഓഫീസസറായ അഹ്‌സാന്‍ ഉള്‍ ഹഖിനാണ്‌ രണ്ടാം ഘട്ട വോട്ടെടുപ്പിനിടെ ഹൃദയാഘാതമുണ്ടായത്. 

ഉടന്‍തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന സിആര്‍പിഎഫ് ജവാന്‍മാര്‍ ഓടിയെത്തി. അടിയന്തര വൈദ്യസഹായത്തിനായി ആശുപത്രിയുമായി ബന്ധപ്പെട്ടെങ്കിലും
ആംബുലന്‍സ് എത്താന്‍ ഒരു മണിക്കൂറോളം വൈകുമെന്ന മറുപടിയാണ് ലഭിച്ചത്. ഒട്ടും വൈകിയില്ല, ഡോക്ടര്‍ സുനീമിന്റെ നിര്‍ദ്ദേശ പ്രകാരം സൈനികനായ സുരീന്ദര്‍ കുമാര്‍ സിപിആര്‍ നല്‍കുകയായിരുന്നു. കൃത്യമായ നിര്‍ദ്ദേശം ഫോണിലൂടെ ഡോക്ടര്‍ നല്‍കിയത് സുരീന്ദര്‍ അതുപോലെ ചെയ്തപ്പോള്‍ കശ്മീര്‍ സ്വദേശിയായ പോളിങ് ഹഖ് ജീവിതത്തിലേക്ക് തിരികെയെത്തുകയായിരുന്നു. 

ഒരു മണിക്കൂറോളം നേരമാണ് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സുരീന്ദര്‍ സിപിആര്‍ നല്‍കിയത്. മൂന്ന് തവണ കൃത്രിമ ശ്വാസവും നല്‍കിയതോടെ ആംബുലന്‍സ് എത്തി. ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതോടെയാണ് ഹഖ് അപകട നില തരണം ചെയ്തത്.

ഹൃദയാഘാതമുണ്ടായ വ്യക്തിയെ നിരപ്പായ പ്രതലത്തില്‍ മലര്‍ത്തിക്കിടത്തി ഹൃദയ ഭാഗത്ത് കൈകള്‍ കൊണ്ട് ശക്തിയായി അമര്‍ത്തിയാണ് സിപിആര്‍ നല്‍കുന്നത്. ഇതോടെ രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം വീണ്ടെടുക്കാനാവും. രക്തപ്രവാഹവും സുഗമമാവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com