ശവസംസ്‌കാര ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുത്: കേന്ദ്രസര്‍ക്കാര്‍ 

കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ പൊതു ആരാധനാലയങ്ങളും മെയ് 3 വരെ അടച്ചിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖ
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തെ എല്ലാ പൊതു ആരാധനാലയങ്ങളും മെയ് 3 വരെ അടച്ചിടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖ.  ആരാധനാലയങ്ങളില്‍ ഈ ദിവസങ്ങളില്‍ ചടങ്ങുകള്‍ മാത്രമേ നടക്കൂ. ഇതില്‍ പങ്കെടുക്കാന്‍ പൊതുജനങ്ങളെ അനുവദിക്കുകയില്ല.  ശവസംസ്‌കാര ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ ആളുകള്‍ ഇക്കാലയളവില്‍ പങ്കെടുക്കരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു.കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

സിനിമാ തിയേറ്ററുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സ്, ജിം, സ്വിമ്മിങ് പൂള്‍,ബാറുകള്‍ തുടങ്ങിയവ മാര്‍ച്ച് 3 വരെ അടഞ്ഞു കിടക്കും. ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ക്രോഡീകരിച്ച മാര്‍ഗരേഖയില്‍ ഇക്കാര്യവും വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാനമായി കാര്‍ഷിക മേഖലയ്ക്ക് ഇളവ് അനുവദിച്ച് കൊണ്ടു പുറത്തിറക്കിയ മാര്‍ഗരേഖയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ലോക്ക്ഡൗണ്‍ കാലയളവ് പൂര്‍ത്തിയാകുന്ന മെയ് മൂന്ന് വരെ അടഞ്ഞു കിടക്കണമെന്നും നിര്‍ദേശിക്കുന്നു. ഓട്ടോ, സൈക്കിള്‍ റിക്ഷ ഉള്‍പ്പെടെ എല്ലാ ടാക്‌സികളുടെയും ക്യാബുകളുടെയും സര്‍വീസും ഇക്കാലയളവില്‍ നിരോധിച്ചിട്ടുണ്ട്. 

പൊതുഇടങ്ങളില്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കുക എന്നതാണ് മാര്‍ഗരേഖയുടെ മുഖ്യ ലക്ഷ്യം. സാമൂഹിക അകലം കൃത്യമായി പാലിച്ചും മുഖാവരണം ധരിച്ചും തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്താം. ഇത് ഗ്രാമീണ മേഖലയ്ക്ക് ആശ്വാസമാകുമെന്നാണ് കരുതുന്നത്.  

കര്‍ഷകരുടെ ഉത്പനങ്ങള്‍ വിറ്റഴിക്കാന്‍ കേന്ദ്രം ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതനുസരിച്ച് കമ്പോളങ്ങള്‍ തുറക്കാം.പച്ചക്കറി കൃഷിക്കും ഇളവ് ബാധകമാണ്.കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടുളള ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും പ്രവര്‍ത്തിക്കാം. ഈ കടകളുടെ അനുബന്ധ സ്ഥാപനങ്ങളായി പ്രവര്‍ത്തിക്കുന്ന സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാവുന്നതാണെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

പണമിടപാടുകള്‍ തടസ്സമില്ലാതെ മുന്നോട്ടുപോകുന്നതിന് ബാങ്ക് ശാഖകള്‍ തുറന്നുപ്രവര്‍ത്തിക്കാം. എടിഎമ്മുകളുടെ പ്രവര്‍ത്തനത്തിനും തടസ്സമില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com